കൽപ്പറ്റ: മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷംവിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി യായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോൻ (37)നെയാണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്‌ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായി രുന്നു തട്ടിപ്പ്. 85000 രൂപയാണ് ഇയാൾ തട്ടിയത്. ആൾമാറാട്ടം നടത്തി മാട്രിമോ ണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ശേഷം പല വിധങ്ങളിൽ പ്രലോഭിപ്പിച്ച് ജനുവരി മാസത്തിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85000 രൂപ കൈക്കലാക്കി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.

വാർഷികവും കുടുംബസംഗമവും നടത്തി.
മലങ്കര യൂണിറ്റിന്റെ വാർഷികവും,കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ മോൺ.