മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും പിൻവലിക്കണം:പി.പി ആലി

കൽപ്പറ്റ : മോട്ടോർ തൊഴിലാളികളുടെ തൊഴിലിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കരി നിയമങ്ങൾ നടപ്പിലാക്കാനുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും കേരള സർക്കാരിന്റെയും നടപടികൾക്കെതിരായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടി യുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ കൽപ്പറ്റ ആർടിഒ ഓഫീസ്, മാനന്തവാടി ആർടിഒ ഓഫീസ്, ബത്തേരി ആർടിഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടന്ന മാർച്ചിന്റെയും ധർണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ആർടിഒ ഓഫീസിന് മുൻപിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ടാക്സി കേബുകളിൽ കണ്ട മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ കേരളത്തിലെ മുഴുവൻ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന സർക്കുലർ ഇറക്കിയ ആർടിഒ ഉദ്യോഗസ്ഥർക്ക് പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരപ്രദേശങ്ങളിൽ പൂർണ്ണമായും മീറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലാണ് നാമമാത്രമായി മീറ്റർ കമ്പ്ലൈന്റ് വരുന്ന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള സമയങ്ങളിൽ മീറ്റർ പ്രവർത്തനരഹിതമാകുന്നത്. അത്തരം നിയമലംഘന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതിന് പകരം ഉട്ടോപ്യൻ നിയമങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളുടെ ക്രെഡിബിലിറ്റി തകർക്കുന്നതിനും ഇത്തരത്തിലുള്ള വിവാദ ഉത്തരവുകളിലൂടെ മോട്ടോർ വാഹന വ്യവസ്ഥകൾക്കെതിരെയുള്ള കടന്നുകയറ്റം നടത്തുന്നതിനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി,ജ്യോതിഷ് കുമാർ വൈത്തിരി,ആർ ഉണ്ണികൃഷ്ണൻ, മുത്തലിബ് പഞ്ചാര, സി സി തങ്കച്ചൻ, എസ് മണി, സുഹൈൽ, നോറിസ് തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷനായിരുന്നു. ജോർജ് പടകൂട്ടിൽ,എം പി ശശികുമാർ, കെ കൃഷ്ണൻ, അജയഘോഷ്, സാബു തുടങ്ങിയവർ സംസാരിച്ചു. ബത്തേരി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. കെഎം വർഗീസ് അധ്യക്ഷൻ ആയിരുന്നു. സി എ ഗോപി, കെ യു മാനു, പി ജെ ഷാജി, മനോജ് ഉതുപ്പാൻ തുടങ്ങിയവർ സംസാരിച്ചു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.