ലോകത്തിലെ ആദ്യ പറക്കും കാര്‍; പരീക്ഷണം നടത്തി യുഎസ് കമ്ബനി

സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആ രംഗം ഇപ്പോള്‍ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്ബനി. വായുവില്‍ പറന്നുയരാനും സഞ്ചരിക്കാനും സാധിക്കുന്ന പറക്കും ഇലക്‌ട്രിക് കാറിന്റെ പരീക്ഷണ പറക്കലാണ് നടത്തിയത്.

സാധാരണ കാറുകളുടെ രൂപത്തിന് സമാനമായാണ് പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാർ മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്‌ഓഫ് ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാൻ വിമാനങ്ങള്‍ക്ക് സമാനമായി വലിയ റണ്‍വേ ആവശ്യമില്ലാ എന്നതും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ്.

റോഡുകളില്‍ ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

എട്ടു റോട്ടറുകളുടെ ശക്തിയിലാണ് വാഹനം പറക്കുന്നുയരുന്നത്. ഇതില്‍ നാലെണ്ണം മുന്നിലും നാലെണ്ണം പിന്നിലുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മെഷ് പോലുള്ള ബോഡിയില്‍ മറഞ്ഞിരിക്കുന്ന തരത്തിലാണ് റോട്ടറുകളുടെ സ്ഥാനം. മോഡല്‍ സീറോ എന്ന ഈ മോഡല്‍ 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 160 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചും നല്‍കുമെന്നാണ് വിവരം. റോഡില്‍ പരമാവധി 40 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഏകദേശം 2.62 കോടി രൂപയാണ് വില.‌

കമ്ബനി 2022ല്‍ പ്രദർശിപ്പിച്ച മോഡല്‍ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡല്‍ സീറോ അള്‍ട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. നിലവില്‍ മോഡല്‍ എ പ്രോട്ടോടൈപ്പില്‍ നിന്ന് ഉല്‍പ്പാദനത്തിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കമ്ബനി. വ്യോമയാന-ഗ്രേഡ് ഭാഗങ്ങള്‍ക്കായുള്ള നിർമ്മാണ കരാറും നിലവിലുണ്ട്. അടുത്ത വർഷം ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. 2035 ഓടെ മോഡല്‍ Z എന്ന പേരില്‍ നാലു പേർക്ക് സഞ്ചരിക്കാവുന്ന ഫ്ലൈയിംഗ് സെഡാൻ മോഡല്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നു. അതേസമയം, വിവിധ നിയമ- സാങ്കേതിക വെല്ലുവിളികള്‍ ഇപ്പോഴും കമ്ബനിക്ക് മുന്നിലുണ്ട്.

വീഡിയോ 👇
https://youtu.be/fK_WaeXprrk?si=r5MqLQhy7stULGDE

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.