‘എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളുടെ വൃക്കകള്‍ നശിപ്പിക്കുന്നു’: റിപ്പോര്‍ട്ട്

ഇക്കാലത്ത് കുട്ടികളും കൗമാരക്കാരുമൊക്കെ എനര്‍ജി ഡ്രിങ്കുകള്‍ വെള്ളം കുടിക്കുന്നതുപോലെയാണ് കുടിക്കുന്നത്. ഇത് ശരീരത്തില്‍ ജലാംശം ഉണ്ടാക്കുന്നതിന് പകരം ദോഷങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും നിറഞ്ഞ പാനിയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് വൃക്കകള്‍ക്ക് ദോഷം വരുത്തുന്നു. യുവാക്കള്‍ അവയെ പെട്ടന്നുള്ള ഊര്‍ജ്ജ ശ്രോതസായിട്ടാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, പഞ്ചസാര, അഡിറ്റീവ് തുടങ്ങിയവകളുടെ അളവ് വളരെ അപകടകരമാണെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സലിന്‍ ജെയിന്‍ പറയുന്നു.

എന്താണ് യഥാര്‍ഥത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍?
വിദഗ്ധര്‍ പറയുന്നതനുസരിച്ച് കഫീന് പുറമേ പഞ്ചസാരയും നിയമപരമായ ഉത്തേജകങ്ങളും ചേര്‍ത്ത പാനിയങ്ങളാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇവ ജാഗ്രതയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. എന്നാല്‍ ഇവയിലെ കഫീനുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി വളരെ കാലം കഴിഞ്ഞാലും അവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അഭിപ്രായത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമല്ല. തലച്ചോറ്, ഹൃദയം, വൃക്കകള്‍ ഇവയെ എല്ലാം ഇവ അപകടത്തിലാക്കും. മിക്ക ചെറുപ്പക്കാര്‍ക്കും വൃക്ക പ്രശ്‌നങ്ങളുണ്ടാക്കും. ഈ പാനിയങ്ങളില്‍ വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് (ഒരു കപ്പില്‍ 150-300 മില്ലിഗ്രാം). കഫീന്‍ ഒരു ഡൈയൂററ്റിക് ആണ്.ഇത് ധാരാളം മൂത്രം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് നിര്‍ജലീകരണത്തിനും ഹൃദയത്തിനും വൃക്കകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.