ആസ്തിയിൽ നിതാ അംബാനിയെ മറികടന്നു; ഒറ്റരാത്രികൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറിയ മുൻ മാധ്യമപ്രവർത്തക: രോഷ്നി നാടാരുടെ സമ്പാദ്യ കണക്കുകൾ

ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്‌.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്.

എച്ച്‌.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ കമ്ബനിയുടെ 47 ശതമാനം ഓഹരികള്‍ക്ക് മകള്‍ക്ക് കൈമാറിയതോടെയാണ് രോഷ്നി ശരവേഗത്തില്‍ അതിസമ്ബന്നനായി മാറിയത്. 47 ശതമാനം ഓഹരികള്‍ കിട്ടിയതോടെ എച്ച്‌.സി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വ്യക്തിയായും രോഷ്നി മാറി. അതാണ് ഏഷ്യയിലെ മൂന്നാമത്തെ സമ്ബന്ന എന്ന പട്ടത്തിലേക്ക് വഴിതുറന്നതും.

2024ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാദിയുടെ ആസ്തി ഏതാണ്ട് 2,340-2,510 കോടിക്കടുത്ത് വരും. ഇതിനെ ബഹുദൂരം പിന്നിലാക്കിയാണ് രോഷ്നി മുന്നേറിയത്. സമ്ബത്തിന്റെ കാര്യത്തില്‍ സാവിത്രി ജിൻഡാലിനെയും വിപ്രോയുടെ അസിം പ്രേംജിയെ രോഷ്നി മറികടന്നു. ഇന്ത്യയിലെ സമ്ബന്നപ്പട്ടികയില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ബ്ലൂംബർഗ് ഡാറ്റ പ്രകാരം 88.1 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 68.9 ബില്യണ്‍ ഡോളറും. ടെക്നോളജി, ബിസിനസ് രംഗങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല രോഷ്നി. കരിയർ തുടങ്ങിയതും ഈ മേഖലയിലല്ല. നോർത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ രോഷ്നി സി.എൻ.എൻ, സ്കൈ ന്യൂസ് പോലുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തു.

പിന്നീട് ആഗസ്മികമായി കുടുംബ ബിസിനസിലേക്ക് എത്തിപ്പെടുകയായിരുന്നു. 2020ലാണ് എച്ച്‌.സി.എല്‍ ടെക്നോളജിയുടെ ചെയർപേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്. അതോടെ, ഇന്ത്യയിലെ ഐ.ടി കമ്ബനിയെ നയിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. ബിസിനസ് കൂടാതെ രോഷ്നിക്ക് പലവിധ താല്‍പര്യങ്ങളുമുണ്ട്.

പരിശീലനം സിദ്ധിച്ച ക്ലാസിക്കല്‍ സംഗീതഞ്ജയാണ് അവർ. വന്യജീവികളില്‍ അതീവ തത്പരയായ അവർ ജൈവവൈവിധ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി 2018 ല്‍ ഭർത്താവ് ശിഖർ മല്‍ഹോത്രയുമായി ചേർന്ന് ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റ് സ്ഥാപിച്ചു.

അതോടൊപ്പം ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാൻ നേതൃത്വം നല്‍കുന്ന ശിവ് നാടാർ ഫൗണ്ടേഷന്റെ ചുമതലയും വഹിക്കുന്നു.

സമ്ബന്ന കുടുംബത്തിലാണ് പിറന്നു വീണതെങ്കിലും സാധാരണക്കാരിയായി ജീവിക്കാനും ലളിത ജീവിതം നയിക്കാനുമാണ് രോഷ്നിക്ക് ഇഷ്ടം. 2010ലാണ് രോഷ്നി ശിഖാർ മല്‍ഹോത്രയെ വിവാഹം ചെയ്തത്. ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. 2013ലാണ് മൂത്തമകൻ അർമാൻ ജനിച്ചത്. 2017ല്‍ ജെഹാനും കൂട്ടായി എത്തി.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.