മാനന്തവാടി: മാനന്തവാടി ജെസിയിൽ വീട്ടിൽ സൂക്ഷിച്ച 9 ചാക്ക് നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെഎം ഹംസ (55) യെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥിക ളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാനന്തവാടി എസ്.ഐ എം.സി പവനനും സംഘവും ഇന്നുച്ചയോടെ നടത്തിയ പരിശോ ധനയിലാണ് 9 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹംസ മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നു. പ്രൊബേഷൻ എസ്ഐമാരായ ഏ ആർ രാംലാൽ, എസ്.എസ് കിരൺ, ബി ശ്രീലക്ഷ്‌മി, എഎസ്ഐമാരായ സനൽ, സജി, എസ് സി പി ഒ മാരായ മനു അഗസ്റ്റിൻ, സുശാന്ത്, സി പി ഒ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഹൃദയം നല്കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്
ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും







