മാനന്തവാടി: മാനന്തവാടി ജെസിയിൽ വീട്ടിൽ സൂക്ഷിച്ച 9 ചാക്ക് നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെഎം ഹംസ (55) യെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥിക ളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാനന്തവാടി എസ്.ഐ എം.സി പവനനും സംഘവും ഇന്നുച്ചയോടെ നടത്തിയ പരിശോ ധനയിലാണ് 9 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹംസ മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നു. പ്രൊബേഷൻ എസ്ഐമാരായ ഏ ആർ രാംലാൽ, എസ്.എസ് കിരൺ, ബി ശ്രീലക്ഷ്‌മി, എഎസ്ഐമാരായ സനൽ, സജി, എസ് സി പി ഒ മാരായ മനു അഗസ്റ്റിൻ, സുശാന്ത്, സി പി ഒ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ ചരിത്രവും, ലക്ഷ്യങ്ങളും, അവർ ഇതുവരെ നടത്തിയ ആക്രമങ്ങളുടെയും വിശദാംശങ്ങൾ…
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം