മാനന്തവാടി: മാനന്തവാടി ജെസിയിൽ വീട്ടിൽ സൂക്ഷിച്ച 9 ചാക്ക് നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെഎം ഹംസ (55) യെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥിക ളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാനന്തവാടി എസ്.ഐ എം.സി പവനനും സംഘവും ഇന്നുച്ചയോടെ നടത്തിയ പരിശോ ധനയിലാണ് 9 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹംസ മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നു. പ്രൊബേഷൻ എസ്ഐമാരായ ഏ ആർ രാംലാൽ, എസ്.എസ് കിരൺ, ബി ശ്രീലക്ഷ്‌മി, എഎസ്ഐമാരായ സനൽ, സജി, എസ് സി പി ഒ മാരായ മനു അഗസ്റ്റിൻ, സുശാന്ത്, സി പി ഒ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്







