മാനന്തവാടി: മാനന്തവാടി ജെസിയിൽ വീട്ടിൽ സൂക്ഷിച്ച 9 ചാക്ക് നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെഎം ഹംസ (55) യെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥിക ളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാനന്തവാടി എസ്.ഐ എം.സി പവനനും സംഘവും ഇന്നുച്ചയോടെ നടത്തിയ പരിശോ ധനയിലാണ് 9 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹംസ മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നു. പ്രൊബേഷൻ എസ്ഐമാരായ ഏ ആർ രാംലാൽ, എസ്.എസ് കിരൺ, ബി ശ്രീലക്ഷ്‌മി, എഎസ്ഐമാരായ സനൽ, സജി, എസ് സി പി ഒ മാരായ മനു അഗസ്റ്റിൻ, സുശാന്ത്, സി പി ഒ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്
മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി







