ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമോ എന്ന ഭയം; ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി: ദാരുണ സംഭവത്തിന്റെ നിർണായക വിവരങ്ങൾ

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്തോഗി (27), കാമുകൻ സാഹില്‍ ശുക്ള (25) എന്നിവർ അറസ്റ്റിലായി.

മുസ്‌കാനും സാഹിലും ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ഭർത്താവ് നാട്ടിലെത്തിയാല്‍ ലഹരി ഉപയോഗം മുടങ്ങുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്നാണ് വിവരം.മുസ്‌കാൻ വീട്ടിലെത്തി തങ്ങളെ കണ്ടിരുന്നുവെന്നും ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായും യുവതിയുടെ മാതാപിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടനെ മകളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

‘മകള്‍ക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കോടികള്‍ വിലമതിക്കുന്ന സ്വത്തും സൗരഭ് ഉപേക്ഷിച്ചു. എന്നാല്‍ അവള്‍ അവനെ കൊന്നുകളഞ്ഞു. അവളെ തൂക്കിലേറ്റണം. ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിയാണ്. സൗരഭ് നാട്ടിലെത്തിയാല്‍ ലഹരി മുടങ്ങുമെന്നും സാഹിലിനെ കാണാൻ സാധിക്കില്ലെന്നും ഭയന്നു. ഇക്കാരണത്താലാണ് ഭർത്താവിനെ കൊന്നതെന്നാണ് മകള്‍ പറഞ്ഞത്. മകളുടെ ഭാരം 10 കിലോയോളം കുറഞ്ഞിരുന്നു. ഭ‌ർത്താവ് അടുത്തില്ലാത്തതിന്റെ മനോവിഷമം മൂലമാണെന്ന് കരുതി. മയക്കുമരുന്ന് ഉപയോഗത്താലാണ് ഭാരം കുറഞ്ഞതെന്ന് അറിയില്ലായിരുന്നു’- മുസ്‌കാന്റെ പിതാവ് പ്രമോദ് കുമാർ പറഞ്ഞു.

മാർച്ച്‌ നാലിനാണ് സൗരഭിനെ കാണാതാകുന്നത്. യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം ഭർത്താവിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി സൗരഭ് വീട്ടില്‍ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുസ്കാൻ കുറ്റം സമ്മതിച്ചു. സൗരഭിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന

ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ

സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ പാച്ചക തൊഴിലാളികൾക്കായി പാചക മത്സരം സങ്കടുപ്പിച്ചു.

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം ഹൈസ്കൂൾ എച്ച് എം ഫോറം സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൈമറി എച്ച് എം ഫോറം ട്രഷറർ ബിജു എം.ടി

ചരിത്രം കുറിച്ച് മെസിപ്പട; മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി ചാമ്പ്യന്‍സ്‌

അമേരിക്കന്‍ ഫുട്‌ബോളില്‍ പുതുചരിത്രം കുറിച്ച് ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില്‍ വാന്‍കൂവറിനെ പരാജയപ്പെടുത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഒന്നിനെതിരെ

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.

കോട്ടത്തറയിൽ യുഡിഎഫ് ചരിത്രവിജയം നേടും

വെണ്ണിയോട്:കോട്ടത്തറ പഞ്ചായത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.കോട്ടത്തറ പഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതി ഇരുനൂറിലധികം റോഡുകളാണ് ഗതാഗത യോഗ്യമാക്കിയത് എം എൽ എ ഫണ്ട്, എം പി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.