ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമോ എന്ന ഭയം; ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി: ദാരുണ സംഭവത്തിന്റെ നിർണായക വിവരങ്ങൾ

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്തോഗി (27), കാമുകൻ സാഹില്‍ ശുക്ള (25) എന്നിവർ അറസ്റ്റിലായി.

മുസ്‌കാനും സാഹിലും ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ഭർത്താവ് നാട്ടിലെത്തിയാല്‍ ലഹരി ഉപയോഗം മുടങ്ങുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്നാണ് വിവരം.മുസ്‌കാൻ വീട്ടിലെത്തി തങ്ങളെ കണ്ടിരുന്നുവെന്നും ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായും യുവതിയുടെ മാതാപിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടനെ മകളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

‘മകള്‍ക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കോടികള്‍ വിലമതിക്കുന്ന സ്വത്തും സൗരഭ് ഉപേക്ഷിച്ചു. എന്നാല്‍ അവള്‍ അവനെ കൊന്നുകളഞ്ഞു. അവളെ തൂക്കിലേറ്റണം. ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിയാണ്. സൗരഭ് നാട്ടിലെത്തിയാല്‍ ലഹരി മുടങ്ങുമെന്നും സാഹിലിനെ കാണാൻ സാധിക്കില്ലെന്നും ഭയന്നു. ഇക്കാരണത്താലാണ് ഭർത്താവിനെ കൊന്നതെന്നാണ് മകള്‍ പറഞ്ഞത്. മകളുടെ ഭാരം 10 കിലോയോളം കുറഞ്ഞിരുന്നു. ഭ‌ർത്താവ് അടുത്തില്ലാത്തതിന്റെ മനോവിഷമം മൂലമാണെന്ന് കരുതി. മയക്കുമരുന്ന് ഉപയോഗത്താലാണ് ഭാരം കുറഞ്ഞതെന്ന് അറിയില്ലായിരുന്നു’- മുസ്‌കാന്റെ പിതാവ് പ്രമോദ് കുമാർ പറഞ്ഞു.

മാർച്ച്‌ നാലിനാണ് സൗരഭിനെ കാണാതാകുന്നത്. യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം ഭർത്താവിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി സൗരഭ് വീട്ടില്‍ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുസ്കാൻ കുറ്റം സമ്മതിച്ചു. സൗരഭിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ഫെബ്രുവരി നാലിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ നേരിട്ടും തപാലായും kscminorities@gmail.com ലും 9746515133 നമ്പറില്‍ വാട്ട്സ് ആപ്പായും

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ അഞ്ച് മുതല്‍

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ അഞ്ച് മുതല്‍ എട്ട് വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊരുന്നന്നൂര്‍, വി.കെ മെറ്റല്‍സ്, പുലിക്കാട് ടൗണ്‍ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 3) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ ചികിത്സ പദ്ധതിയിലേക്ക് പുരുഷ ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ സഹിതം ഡിസ്‌പെന്‍സറിയില്‍ ഫെബുവരി അഞ്ചിന് രാവിലെ

ലൈബ്രേറിയന്‍ ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ്

ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍- 742/2024) തസ്തികയിലേക്ക് ഫെബ്രുവരി അഞ്ച്, ആറ് തിയതികളില്‍ അഭിമുഖം നടത്തുന്നു. ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍

സംസ്‌കൃതം ടീച്ചര്‍ നിയമനം

ഹൈസ്‌കൂള്‍ ടീച്ചര്‍ – സംസ്‌കൃതം (കാറ്റഗറി നമ്പര്‍ 472/2024 ) തസ്തികയിലേക്ക് ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ രാവിലെ 9.30 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.