നിങ്ങളുടെ മൊബൈൽ നമ്പർ ഇത്തരത്തിലുള്ളതാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല; ഗൂഗിൾ പേ ഫോൺ പേ അക്കൗണ്ടുകൾ അടിച്ചു പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും.

സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ ഇനിമുതല്‍ യുപിഐ സർവീസുകള്‍ ലഭ്യമാവില്ല.ബാങ്കുകള്‍ക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നല്‍കിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം.

സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള യുപിഐ അക്കൗണ്ടുകള്‍ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാല്‍ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക.

എന്തുകൊണ്ട് ഈ നടപടി?

UPI-യുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ, ആ നമ്ബറിന്റെ ഉടമ ഉപയോഗിച്ചില്ലെങ്കിലും, അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്ബർ നിർജീവമായാല്‍ അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകള്‍ക്കും NPCI പുതിയ മാർഗനിർദേശം നല്‍കിയത്. നിർജീവമായ മൊബൈല്‍ നമ്ബറില്‍ നിന്നുള്ള ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടും.

യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളില്‍ നിന്നോ PSPs-കളില്‍ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിർജീവമായി തുടരുന്ന മൊബൈല്‍ നമ്ബറാണെങ്കില്‍ അത് യുപിഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.

ഇത് ആരെയെല്ലാം ബാധിക്കും?

മൊബൈല്‍ നമ്ബർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ.

കോള്‍ ചെയ്യാനോ എസ്‌എംഎസ് അയക്കാനോ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ.

യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..

യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബർ സജീവമാക്കുക. ഇതിനായി ആ നമ്ബറില്‍ നിന്ന് കോള്‍ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കില്‍ നിന്ന് എസ്‌എംഎസ് ഈ നമ്ബറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രില്‍ ഒന്നിന് മുൻപായി ചെയ്യുക.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.