മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്: ഇടപാടിൽ സ്ഥാപന ഉടമ നന്ദകുമാറിന് ലഭിക്കുന്നത് 4385 കോടി രൂപ

തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്.

ഇതോടെ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി. മണപ്പുറം ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ഈ ഓഹരികൈമാറ്റത്തിലൂടെ ബെയിനിന് ലഭിക്കും.

18 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിന‍ാന്‍സിന്റെ 18 ശതമാനം ഓഹരികള്‍ വാങ്ങിയതായി ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില വെള്ളിയാഴ്ച മാത്രം 7.7 ശതമാനമാണ് കുതിച്ചത്. ഏകദേശം 16 രൂപ 60 പൈസയോളം കയറി ഓഹരി വില 234 രൂപ 40 പൈസയായി.

ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ ഓഹരികള്‍ വാങ്ങും എന്ന അഭ്യൂഹം ഉയര്‍ന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരിവില കുതിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 14 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഏകദേശം 26 രൂപ 50 പൈസയോളമാണ് ഓഹരി വില കുതിച്ചത്.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്ബനിയായ മണപ്പുറം ഫിനാന്‍സിന് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണവില കൂടിയതോടെ കൂടുതല്‍ തിളക്കം നേടിയിരിക്കുന്നു. ഇന്ത്യയില്‍ മുഖ്യധാരാബാങ്കുകള്‍ കൈവെയ്‌ക്കാനിഷ്ടപ്പെടാത്ത സ്വര്‍ണ്ണപ്പണയമേഖലയിലേക്ക് ആധികാരികമായി കടന്നുവന്ന് ആധിപത്യം ഉറപ്പിച്ചു എന്നതാണ് നന്ദകുമാറിന്റെ വിജയം.

ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്ബനി ബെയ്ന്‍ ക്യാപിറ്റലും മണപ്പുറം ഫിനാന്‍സും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. കരാര്‍ അനുസരിച്ച്‌ മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.

വൈകാതെ ഇപ്പോള്‍ സ്വന്തമാക്കുന്ന 18 ശതമാനം ഓഹരികള്‍ക്ക് പുറമേ മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങുമെന്നറിയുന്നു. ഇത് ഓപ്പണ്‍ ഓഫറിലൂടെയാണ് വാങ്ങുക. ഇതിലും പ്രൊമോട്ടര്‍മാരായ നന്ദകുമാറിന്റെ കുടുംബത്തിന്റെ ഓഹരികളില്‍ ഒരു പങ്ക് വില്ക്കും.

4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്ബനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.