കേരളത്തെ ഭീതിയിലാഴ്ത്തി ഷിഗെല്ല കൂടുതൽ പേരിലേക്ക്; അറിയണം ഈ ലക്ഷണങ്ങൾ

ഈയടുത്ത ദിനങ്ങളിലായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരൻ മരണമടഞ്ഞ വാർത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കിൽ ഏതൊരു സാഹചര്യത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഷിഗെല്ല ബാക്ടീരിയകൾ. എന്താണ് യഥാർത്ഥത്തിൽ ഷിഗെല്ല ബാക്ടീരിയകളെന്നും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനായി എന്തെല്ലാം മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും കണ്ടെത്താം.

എന്താണ് ഷിഗെല്ല ബാക്ടീരിയ..?

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്. ഇവ ശരീരത്തിനുള്ളിൽ കടന്നു കൂടിയ ശേഷം കുടലിനെ പ്രകോപിപ്പിക്കുന്ന വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നു. വയറിളക്കമാണ് ഷിഗെലോസിസ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

പ്രായമായവരേക്കാളും മുതിർന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. എന്നാൽ ഷിഗെല്ല ബാധിച്ച എല്ലാവരിലും ഒരുപോലെ രോഗലക്ഷങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. പ്രധാനമായും ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതൽ ലക്ഷണങ്ങളെ പുറത്തു കാട്ടുന്നത്. രോഗലക്ഷണങ്ങൾ അതിന്റ തീവ്രതയിൽ വ്യത്യാസപ്പെടുന്നു. നേരിയ തോതിലുള്ള ഷിഗെലോസിസ് അണുബാധയാണ് ഉണ്ടായതെങ്കിൽ അത് പലപ്പോഴും മനസിലാകാതെ പോവുകയോ ലക്ഷണങ്ങൾ പുറത്തു കാട്ടാതിരിക്കുകയോ ചെയ്യുന്നു.

​ലക്ഷണങ്ങൾ

തുടർച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛർദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തിൽ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയിൽ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, അണുബാധയുടെ ലക്ഷണങ്ങൾ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.

വയറിളക്കവും ഷിഗെല്ലയുടെ മറ്റ് ലക്ഷണങ്ങളും സാധാരണയായി 2 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കും. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കം കുറയുന്നില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രോഗം ബാധിച്ച് നിങ്ങളുടെ ശരീരത്തിൽ ഭക്ഷണമോ ജലാംശമോ ശരിയായ രീതിയിൽ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് ഷിഗെല്ലോ വൈറസുമായി ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാൽ പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ട കാര്യം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ്.

​ചികിത്സ

ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിർജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം. ഈ ഘട്ടത്തിൽ ധാരാളം ദ്രാവകങ്ങൾ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതൽ നേരം നിലനിർത്തുകയും അണുബാധയെ കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.

കഠിനമായ ലക്ഷണങ്ങൾ പുറത്തു കാണുകയാണെങ്കിൽ അല്ലെങ്കിൽ മുൻപേ പറഞ്ഞ പോലെ 3 ദിവസത്തിനു ശേഷവും ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ വൈദ്യചികിത്സ ആവശ്യമാണ് എന്നറിയുക. അണുബാധയുടെ ഉറവിടം ഷിഗെല്ലയാണോ എന്ന് സ്ഥിരീകരിക്കാനായി ഡോക്ടർ നിർദ്ദേശിക്കുന്ന മല പരിശോധനകൾ സഹായിക്കും. രോഗം സ്ഥിരീകരിച്ചാൽ ദഹനനാളത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആൻറിബയോട്ടിക്കുകൾ അടങ്ങിയ ശരിയായ മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യും.

​മുൻകരുതലുകൾ

ഷിഗെല്ല ബാക്ടീരിയകളെ അകറ്റി നിർത്താൻ എന്തെല്ലാം മുന്‍കരുതല്‍ വേണം

മികച്ച വ്യക്തിഗത ശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഷിഗെല്ല ബാക്ടീരിയകളുടെ വ്യാപനം തടയാൻ കഴിയും. നിങ്ങൾ ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക. കൈ കഴുകുമ്പോഴെല്ലാം സോപ്പും ചൂടുവെള്ളവും ഉപയോഗിക്കുക. ഉപയോഗത്തിന് മുമ്പും ശേഷവും ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിക്കാം.

വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ ബാധിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരെ പരിപാലിക്കുകയും രോഗം മാറുന്നതുവരെ വരെ ഭക്ഷണം പാകം ചെയ്യുകയും ചെയ്യരുത്. നിങ്ങളുടെ ലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ല എന്ന് ഉറപ്പാക്കാനായി മല പരിശോധന നടത്താം.

വ്യക്തിശുചിത്വം പാലിക്കുക. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.