സ്വര്‍ണ്ണ പണയ വായ്പകൾക്ക് കർശന നിബന്ധനകളുമായി റിസർവ് ബാങ്ക്; നടപടി സാധാരണക്കാരുടെ വായ്പാ ലഭ്യത കുറയ്ക്കും എന്നാശങ്ക

സ്വർണ്ണ വായ്പകള്‍ക്കുള്ള പ്രൊവിഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. ഇത്തരം വായ്പകള്‍ക്ക് ഏകീകൃത രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ആർബിഐ വായ്പാ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വായ്പ നല്‍കുന്ന എല്ലാ ശാഖകളിലും സ്വർണ്ണ പണയത്തിന്റെ പരിശുദ്ധി, തൂക്കം (മൊത്തം, അറ്റ) തുടങ്ങിയവ വിലയിരുത്തുന്നതിന് ഒരു ഏകീകൃത നടപടിക്രമം വേണമെന്നും എന്ന് ആർബിഐയുടെ കരട് നിയന്ത്രണത്തില്‍ പറയുന്നു.

നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ അനുവദിക്കുന്ന സമയത്ത് പണയം വെക്കുന്ന സ്വർണ്ണം വിലയിരുത്തുമ്ബോള്‍ വായ്പയെടുക്കുന്നയാള്‍ ഒപ്പമുണ്ടെന്ന് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കല്ലിന്റെ ഭാരം ഉള്‍പ്പെടെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായ്പയെടുക്കുന്നയാള്‍ക്ക് വിശദീകരിച്ചുനല്‍കണം. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കരട് നിർദ്ദേശത്തില്‍ പറയുന്നു.

സ്വർണ്ണ പണയത്തിന്റെ വിവരണം, പണയത്തിന്റെ മൂല്യം, ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍, സ്വർണ്ണ പണയം ലേലം ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍, ലേലം നടത്തുന്നതിന് മുമ്ബ് വായ്പ തിരിച്ചടയ്ക്കുന്നതിനോ ഒത്തുതീർപ്പാക്കുന്നതിനോ വായ്പയെടുത്തയാള്‍ക്ക് നല്‍കുന്ന അറിയിപ്പിന്റെ കാലാവധി എന്നിവ വായ്പാ കരാറില്‍ ഉള്‍ക്കൊള്ളിക്കണം. വായ്പയെടുത്തയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും, പ്രത്യേകിച്ച്‌ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും, അല്ലെങ്കില്‍ വായ്പയെടുത്തയാളുടെയോ വായ്പ നല്‍കുന്നവരുടെയോ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ വായ്പയെടുത്തയാള്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലോ ആയിരിക്കണം. വിദ്യാഭ്യാസമില്ലാത്ത വായ്പയെടുക്കുന്നവർക്ക്, പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ വിശദീകരിക്കണം എന്നും നിർദ്ദേശമുണ്ട്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും. സ്വർണ പണയ വായ്പാ മേഖലയില്‍ റിസർവ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കാൻ ഇടയുണ്ട്. ഇന്നലെ പ്രമുഖ എൻ. ബി.എഫ്.സികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികളില്‍ ഇതോടെ കനത്ത ഇടിവുണ്ടായി. സ്വർണ്ണ പണയ വായ്പകളുടെ ലഭ്യത കുറയ്ക്കാൻ ആണ് റിസർവ് ബാങ്ക് ലക്ഷ്യമാക്കുന്നത് എന്നാണ് സൂചന.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.