സ്വര്‍ണ്ണ പണയ വായ്പകൾക്ക് കർശന നിബന്ധനകളുമായി റിസർവ് ബാങ്ക്; നടപടി സാധാരണക്കാരുടെ വായ്പാ ലഭ്യത കുറയ്ക്കും എന്നാശങ്ക

സ്വർണ്ണ വായ്പകള്‍ക്കുള്ള പ്രൊവിഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. ഇത്തരം വായ്പകള്‍ക്ക് ഏകീകൃത രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ആർബിഐ വായ്പാ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വായ്പ നല്‍കുന്ന എല്ലാ ശാഖകളിലും സ്വർണ്ണ പണയത്തിന്റെ പരിശുദ്ധി, തൂക്കം (മൊത്തം, അറ്റ) തുടങ്ങിയവ വിലയിരുത്തുന്നതിന് ഒരു ഏകീകൃത നടപടിക്രമം വേണമെന്നും എന്ന് ആർബിഐയുടെ കരട് നിയന്ത്രണത്തില്‍ പറയുന്നു.

നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ അനുവദിക്കുന്ന സമയത്ത് പണയം വെക്കുന്ന സ്വർണ്ണം വിലയിരുത്തുമ്ബോള്‍ വായ്പയെടുക്കുന്നയാള്‍ ഒപ്പമുണ്ടെന്ന് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കല്ലിന്റെ ഭാരം ഉള്‍പ്പെടെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായ്പയെടുക്കുന്നയാള്‍ക്ക് വിശദീകരിച്ചുനല്‍കണം. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കരട് നിർദ്ദേശത്തില്‍ പറയുന്നു.

സ്വർണ്ണ പണയത്തിന്റെ വിവരണം, പണയത്തിന്റെ മൂല്യം, ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍, സ്വർണ്ണ പണയം ലേലം ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍, ലേലം നടത്തുന്നതിന് മുമ്ബ് വായ്പ തിരിച്ചടയ്ക്കുന്നതിനോ ഒത്തുതീർപ്പാക്കുന്നതിനോ വായ്പയെടുത്തയാള്‍ക്ക് നല്‍കുന്ന അറിയിപ്പിന്റെ കാലാവധി എന്നിവ വായ്പാ കരാറില്‍ ഉള്‍ക്കൊള്ളിക്കണം. വായ്പയെടുത്തയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും, പ്രത്യേകിച്ച്‌ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും, അല്ലെങ്കില്‍ വായ്പയെടുത്തയാളുടെയോ വായ്പ നല്‍കുന്നവരുടെയോ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ വായ്പയെടുത്തയാള്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലോ ആയിരിക്കണം. വിദ്യാഭ്യാസമില്ലാത്ത വായ്പയെടുക്കുന്നവർക്ക്, പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ വിശദീകരിക്കണം എന്നും നിർദ്ദേശമുണ്ട്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും. സ്വർണ പണയ വായ്പാ മേഖലയില്‍ റിസർവ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കാൻ ഇടയുണ്ട്. ഇന്നലെ പ്രമുഖ എൻ. ബി.എഫ്.സികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികളില്‍ ഇതോടെ കനത്ത ഇടിവുണ്ടായി. സ്വർണ്ണ പണയ വായ്പകളുടെ ലഭ്യത കുറയ്ക്കാൻ ആണ് റിസർവ് ബാങ്ക് ലക്ഷ്യമാക്കുന്നത് എന്നാണ് സൂചന.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.