സ്വര്‍ണ്ണ പണയ വായ്പകൾക്ക് കർശന നിബന്ധനകളുമായി റിസർവ് ബാങ്ക്; നടപടി സാധാരണക്കാരുടെ വായ്പാ ലഭ്യത കുറയ്ക്കും എന്നാശങ്ക

സ്വർണ്ണ വായ്പകള്‍ക്കുള്ള പ്രൊവിഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. ഇത്തരം വായ്പകള്‍ക്ക് ഏകീകൃത രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ആർബിഐ വായ്പാ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വായ്പ നല്‍കുന്ന എല്ലാ ശാഖകളിലും സ്വർണ്ണ പണയത്തിന്റെ പരിശുദ്ധി, തൂക്കം (മൊത്തം, അറ്റ) തുടങ്ങിയവ വിലയിരുത്തുന്നതിന് ഒരു ഏകീകൃത നടപടിക്രമം വേണമെന്നും എന്ന് ആർബിഐയുടെ കരട് നിയന്ത്രണത്തില്‍ പറയുന്നു.

നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ അനുവദിക്കുന്ന സമയത്ത് പണയം വെക്കുന്ന സ്വർണ്ണം വിലയിരുത്തുമ്ബോള്‍ വായ്പയെടുക്കുന്നയാള്‍ ഒപ്പമുണ്ടെന്ന് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കല്ലിന്റെ ഭാരം ഉള്‍പ്പെടെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായ്പയെടുക്കുന്നയാള്‍ക്ക് വിശദീകരിച്ചുനല്‍കണം. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കരട് നിർദ്ദേശത്തില്‍ പറയുന്നു.

സ്വർണ്ണ പണയത്തിന്റെ വിവരണം, പണയത്തിന്റെ മൂല്യം, ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍, സ്വർണ്ണ പണയം ലേലം ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍, ലേലം നടത്തുന്നതിന് മുമ്ബ് വായ്പ തിരിച്ചടയ്ക്കുന്നതിനോ ഒത്തുതീർപ്പാക്കുന്നതിനോ വായ്പയെടുത്തയാള്‍ക്ക് നല്‍കുന്ന അറിയിപ്പിന്റെ കാലാവധി എന്നിവ വായ്പാ കരാറില്‍ ഉള്‍ക്കൊള്ളിക്കണം. വായ്പയെടുത്തയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും, പ്രത്യേകിച്ച്‌ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും, അല്ലെങ്കില്‍ വായ്പയെടുത്തയാളുടെയോ വായ്പ നല്‍കുന്നവരുടെയോ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ വായ്പയെടുത്തയാള്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലോ ആയിരിക്കണം. വിദ്യാഭ്യാസമില്ലാത്ത വായ്പയെടുക്കുന്നവർക്ക്, പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ വിശദീകരിക്കണം എന്നും നിർദ്ദേശമുണ്ട്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും. സ്വർണ പണയ വായ്പാ മേഖലയില്‍ റിസർവ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കാൻ ഇടയുണ്ട്. ഇന്നലെ പ്രമുഖ എൻ. ബി.എഫ്.സികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികളില്‍ ഇതോടെ കനത്ത ഇടിവുണ്ടായി. സ്വർണ്ണ പണയ വായ്പകളുടെ ലഭ്യത കുറയ്ക്കാൻ ആണ് റിസർവ് ബാങ്ക് ലക്ഷ്യമാക്കുന്നത് എന്നാണ് സൂചന.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.