മറ്റൊരാളുമായി പ്രണയത്തില്‍; മൂന്നു കോടിയോളം രൂപ വെറുതെ പോയി: ബോക്സിംഗ് ഇതിഹാസം മേരികോം ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ട്.

ബോക്സിംഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ദമ്ബതികള്‍ ഇതുവരെ വിവാഹ മോചന ഹർജി ഫയല്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ ഉയർന്നുവരുന്ന വാർത്തകളോടും ഇരുവരും പ്രതികരിച്ചിട്ടില്ല.

20 വർഷത്തെ ദാമ്ബത്യത്തിനാണ് മേരികോം വിരാമമിടുന്നത്. താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓൻലെർ പരാജയപ്പെട്ടിരുന്നു.2022 ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓണ്‍ലർ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മേരി അവരുടെ നാല്കുട്ടികളുമായി ഫരീദാബാദിലേക്ക് താമസം മാറി, അതേസമയം ഓണ്‍ലർ ചില കുടുംബാംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. പ്രചാരണത്തിനിടെ ഉണ്ടായ സാമ്ബത്തിക നഷ്ടം – ഏകദേശം 2-3 കോടി രൂപ – ആയതിലും അദ്ദേഹം പരാജയപ്പെട്ടതിലും മേരി അസന്തുഷ്ടയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്,” മേരി കോമിനോടും ഓണ്‍ലറിനോടും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഓൻലെറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരെ താത്പ്പര്യമുണ്ടായിരുന്നില്ല. മേരി കോമിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്. മണിപ്പൂരിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ മത്സരിക്കരുത് നന്നാവില്ലെന്ന് ഓൻലെർ പറഞ്ഞിരുന്നെങ്കിലും മേരി വഴങ്ങിയിരുന്നില്ല.അതേസമയം മേരി മറ്റൊരു ബോക്സിംഗ് താരത്തിന്റെ ഭർത്താവും ബിസിനസ് പാർട്ണറുമായ യുവാവുമായി ഡേറ്റിംഗിലെന്നാണ് വിവരം. ഇതാണ് ദാമ്ബത്യത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്. പുതിയ ബിസിനസ് പങ്കാളി എന്ന നിലയില്‍ ഹിതേഷ് ചൗധരി എന്നയാളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി.

കുംഭ മേളയില്‍ ഉള്‍പ്പടെ നിരവധി തവണ ഇവരെ ഒരുമിച്ച്‌ കാണുകയും ചെയ്തിരുന്നു. മേരി കോം ഫൗണ്ടേഷന്റെ ചെയർമാനുമാണ് ഇയാള്‍.മേരികോം ഓൻലെറും 2000ലാണ് പ്രണയം തുടങ്ങുന്നത് 2007 ല്‍ വിവാഹിതരുമായി. ഫുട്ബോളറായിരുന്നെങ്കിലും മേരികോമിനായി തന്റെ കരിയറില്‍ ത്യാഗം ചെയ്യുകയായിരുന്നു ഓൻലെർ. മേരിയുടെ വിജയങ്ങളില്‍ പിൻനിരയില്‍ നിന്ന് കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല വഹിച്ചതും ഓലെറായിരുന്നു. അതേസമയം ഓൻലെറിന് കുട്ടികളെ കാണാനാകുന്നില്ലെന്നും വിവരമുണ്ട്. ഇതില്‍ മാനസികമായി തകർന്ന നിലയിലാണ് ഓൻലെർ.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.