പ്രമുഖ ഐടി കമ്ബനിയായ ഇൻഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മൈസുരു ട്രെയിനിംഗ് ക്യാമ്ബസില്‍ നിന്ന് 240 എൻട്രി ലെവല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.ആഭ്യന്തര പരീക്ഷകള്‍ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടല്‍. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടല്‍ സംബന്ധിച്ച സന്ദേശം ഇ-മെയിലില്‍ ലഭിച്ചത്.
പിരിച്ച് വിടുന്നവർക്ക് താല്‍ക്കാലികാശ്വാസം നല്‍കുമെന്ന് ഇൻഫോസിസ്. നേരത്തേയുള്ള കൂട്ടപ്പിരിച്ച് വിടലിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധം ഒഴിവാക്കാനാണ് നീക്കം. എൻഐഐടി, അപ്ഗ്രേഡ് പോലുള്ള പരിശീലന കോഴ്‌സുകള്‍ സൗജന്യമായി ലഭ്യമാക്കും എന്നും ഔട്ട് പ്ലേസ്മെന്‍റ് സർവീസുകള്‍ പരമാവധി നല്‍കാൻ ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്ബളവും താമസ ചെലവും നല്‍കുമെന്നും ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈസുരു ട്രെയിനിംഗ് സെന്‍ററില്‍ നിന്ന് ബെംഗളുരുവിലേക്കോ നാട്ടിലേക്കോ ട്രാവല്‍ അലവൻസും നല്‍കും.
നേരത്തേ പിരിച്ച് വിട്ടവർക്ക് ഒരു തരത്തിലുള്ള താത്കാലിക ആശ്വാസവും നൽകാതിരുന്നത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. അതേസമയം ഒരു ട്രെയിനി ബാച്ചിന്‍റെ ഫലം കൂടി അടുത്തയാഴ്ച വരാനുണ്ട്. ആഗോള വിപണിയിലെ സാമ്ബത്തിക മാന്ദ്യം മൂലം പ്രോജക്റ്റുകള്‍ ഇൻഫോസിസ് വെട്ടിച്ചുരുക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതേത്തുടർന്നുള്ള ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍.