കൽപ്പറ്റ:
പ്ലാസ്റ്റിക് കത്തിക്കുകയും മലിനജലം പുറത്തേക്ക് ഒഴുക്കുകയും ചെയ്ത വൈത്തിരിയിലെ ഹോട്ടൽ മനൂസ്, മസാഫി റെസ്‌റ്റോറൻ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് 11,000 രൂപ പിഴ ഇടാക്കി.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ടി കെ സുരേഷ്, സ്ക്വാഡ് അംഗം ലീബ എം ബി, സിയാബുദ്ദീൻ, വൈത്തിരി ഹെൽത്ത് ഇൻസ്പെക്ടർ അശ്വിൻ എന്നിവരാണ് പരിശോധന നടത്തിയത്.