മാനന്തവാടി: വയനാട്, കണ്ണൂർ ജില്ലകളിലെ 18 ഓളം കളവ് കേസിലെ പ്രതി
യായ തുരപ്പൻ സന്തോഷ് എന്ന സന്തോഷ് പിടിയിൽ. മാനന്തവാടി ഡിവൈ എസ്‌പി വി.കെ വിശ്വംഭരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, മാനന്തവാടി ഇൻസ്പെക്ടർ ടി.യു അഗസ്റ്റിൻ, എസ്.ഐ റോയിച്ചൻ പി.ഡി, എ.എസ്.ഐമാരായ എം.കെ സനൽ, കെ.എൻ സുനിൽകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഏപ്രിൽ 27ന് മാനന്തവാടി നാലാംമൈലിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷ ത്തോളം രൂപ കളവുപോയ കേസിൻ്റെ അന്വേഷത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2 തവണ കാപ്പാ നടപടികൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 11 നാണ് ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്. അതിനുശേ ഷം കണ്ണൂർ ജില്ലയിലെ പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു സൂപ്പർ മാർകറ്റ് കുത്തി തുറന്ന് കളവ് നടത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







