കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിവ്, പഞ്ചായത്തുകളെ ഒഴിവാക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ

കൽപ്പറ്റ : കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിർവ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകൾ ചെയ്യേണ്ട ജോലികൾ അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കെട്ടിട നിർമ്മാണം പൂർത്തിയായി നമ്പർ അനുവദിക്കുന്നതിന് മുമ്പായി ഗ്രാമപഞ്ചായത്തുകളിൽ സെസ് അടക്കേണ്ടി വരുന്നത് ജനങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാവുന്നതിന് കാരണമായിട്ടുണ്ട്. മുമ്പ് കെട്ടിട നിർമ്മാണം പൂർത്തിയാക്കി നമ്പർ ലഭിച്ചതിനുശേഷം ഈ തുക അടക്കുന്നതിന് സാവകാശം ലഭിച്ചിരുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതെയായത്. പൊതുജനങ്ങൾക്കിടയിൽ ഇത് വലിയ തോതിലുള്ള എതിർപ്പിന് കാരണമായിട്ടുണ്ട്. വാർഷിക പൊതുയോഗം കല്പറ്റ നിയോജക മണ്ഡലം എം.എൽ എ അഡ്വ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

അധികാര വികേന്ദ്രീകരണത്തിൻ്റെ അന്തസത്ത കാത്തു സൂക്ഷിക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പി.ജി. ജോർജ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി എ.കെ.റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം. വി.വിജേഷ്, കെ.ഇ.വിനയൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ബാബു പ്രസംഗിച്ചു. പി.പി. റെനീഷ്, ദിലീപ് പുൽപ്പള്ളി, ഹഫ്സത്ത് .സി.കെ, ഷീജ സതീഷ്, എൽസി ജോയി, ഷമീം പാറക്കണ്ടി, ബ്രാൻ അഹമ്മദ് കുട്ടി, നസീമ മങ്ങാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സൈക്കോളജിസ്റ്റ്- കെയര്‍ടേക്കര്‍ നിയമനം

കണിയാമ്പറ്റ എന്‍ട്രി ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള

ഡോണാൾഡ് ട്രംപിന് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ പ്രധാനമന്ത്രി മോദി; ലോകനേതാക്കളിൽ ഒന്നാമൻ; പത്ത് കോടിയിലേറെ ഫോളോവേഴ്‌സുമായി ഇൻസ്റ്റയിൽ മുന്നിൽ

ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന

മറക്കാനാവാത്ത മലയാള സിനിമ ഏതെന്ന് മോഹൻലാലിനോട് പറഞ്ഞ് പിണറായി; ‘ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു’

ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത

സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ്

മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.