നിരോധിക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോർണർ,
അജ് വ സ്റ്റോർ, സുധീർ ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നിരോധിക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ടി.കെ.സുരേഷ്, സ്ക്വാഡ് അംഗം എം.ബി ലീബ , സിയാബുദ്ദീൻ , കോട്ടത്തറ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ടി.യു പ്രിൻസ്, ക്ലർക്ക് ബിനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്റിങ്







