എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ പലിശ, ആകർഷകമായ സബ്സിഡി: രാജ്യത്ത് സർക്കാർ പിന്തുണയോടെ സ്ത്രീകൾക്ക് വേണ്ടിയുള്ള 5 വായ്പ പദ്ധതികൾ

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്‍കുന്ന ഇത്തരം സ്കീമുകള്‍ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച്‌ ഇൻസ്റ്റൻ്റായി ധനസഹായം നല്‍കുന്നു.നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ, വികസിപ്പിക്കുന്നതിനോ, ഉപകരണങ്ങള്‍ വാങ്ങുന്നതിനോ ഈ പദ്ധതികള്‍ പരിഗണിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഇത്തരം സർക്കാർ സ്കീമുകള്‍ക്ക് താരതമ്യേന പലിശ നിരക്ക് കുറവായിരിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല വഴക്കമുള്ള തിരിച്ചടവ് നിബന്ധനകള്‍, കുറഞ്ഞ രേഖകള്‍ എന്നിവയും മികച്ച സവിശേഷതയാണ്.

പലപ്പോഴും പരമ്ബരാഗത ബാങ്ക് വായ്പകള്‍ ലഭിക്കാൻ സാധ്യത കുറവാണെങ്കില്‍ ഇത്തരം സ്കീമുകള്‍ വലിയ നേട്ടം നല്‍കുന്നു. അടിയന്തിരമായി ഫണ്ട് ആവശ്യം വരുമ്ബോള്‍ ഇത്തരം വായ്പകള്‍ ഉപകാരപ്രദമായിരിക്കും. ഈ വായ്പകള്‍ ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കും സഹായകരമാവും. എങ്കിലും ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്ബ് യോഗ്യതാ മാനദണ്ഡങ്ങള്‍, വായ്പ പരിധികള്‍, അപേക്ഷാ പ്രക്രിയ എന്നിവ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മുൻനിര സർക്കാർ വായ്പാ പദ്ധതികള്‍ ചുവടെ പരിചയപ്പെടാം

1. സ്ത്രീകള്‍ക്കുള്ള മുദ്ര വായ്പാ പദ്ധതി (PMMY):

പ്രധാനമന്ത്രി മുദ്ര യോജന (PMMY) ഇന്ത്യയിലെ ജനപ്രിയ വായ്പാ പദ്ധതികളിലൊന്നാണ്. ഇത് വനിതാ സംരംഭകർ, സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ എന്നിവർക്ക് ഉറപ്പുള്ള സാമ്ബത്തിക സഹായം നല്‍കുന്നു. ബിസിനസ് രംഗത്ത് വളർച്ചയാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. വായ്പാ തുകയുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ശിശു – സ്റ്റാർട്ടപ്പുകള്‍ക്കും മൈക്രോ ബിസിനസുകള്‍ക്കും 50,000 രൂപ വരെ വായ്പ ലഭിക്കും.

കിഷോർ – വളരുന്ന ബിസിനസുകള്‍ക്ക് 50,000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള വായ്പകള്‍ ലഭിക്കും.

തരുണ്‍ – സ്ഥാപിത ബിസിനസുകള്‍ക്ക് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍ ലഭിക്കും.

ഈ പദ്ധതിയില്‍ അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് മത്സരക്ഷമമായ പലിശ നിരക്കില്‍ രേഖകള്‍ ഇല്ലാതെ വായ്പകള്‍ ലഭിക്കും. തയ്യല്‍, ബ്യൂട്ടി സലൂണുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ അല്ലെങ്കില്‍ കരകൗശല വസ്തുക്കള്‍ പോലുള്ള ബിസിനസുകളെ പിന്തുണയ്ക്കാൻ ഈ പണത്തിലൂടെ സാധിക്കും.പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നീ മാർഗങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് മുദ്ര ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസത്തിൻ്റെ തെളിവ്, ബിസിനസ് പ്ലാൻ തുടങ്ങിയ അടിസ്ഥാന രേഖകള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്ബോള്‍ ആവശ്യമാണ്.

2. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി

പട്ടികജാതി, പട്ടികവർഗ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വനിതാ സംരംഭകരെ സഹായിക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്കീമാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി. ഈ പദ്ധതി പ്രകാരം നിർമ്മാണം, വ്യാപാരം തുടങ്ങി വിവിധ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷകയ്ക്ക് 10 ലക്ഷം മുതല്‍ 1 കോടി വരെ വായ്പ ലഭിക്കും.

പ്രധാന നേട്ടങ്ങള്‍:

ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 7 വർഷം വരെയാണ്.
പ്രവർത്തന മൂലധനവും ടേം ലോണും ഉള്‍ക്കൊള്ളുന്ന വായ്പ.
ബിസിനസ് വികസനത്തിന് സഹായം ലഭിക്കും.
യോഗ്യത:

അപേക്ഷകൻ ഒരു വനിതാ സംരംഭകയോ എസ്‌സി/എസ്ടിവിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം.
ബിസിനസ്സ് ഒരു പുതിയ സംരംഭമായിരിക്കണം.
സംരംഭത്തിന്റെ കുറഞ്ഞത് 51% ഒരു സ്ത്രീയുടെ ഉടമസ്ഥതയിലായിരിക്കണം.
3. മഹിളാ ഉദ്യം നിധി പദ്ധതി

സ്മാള്‍ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ആരംഭിച്ച ഈ പദ്ധതി ബിസിനസ് നടത്തുന്ന സ്ത്രീകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നു. പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ളത് വികസിപ്പിക്കുന്നതിനോ ഈ ഫണ്ട് ഉപയോഗപ്പെടുത്താം.

വായ്പയുടെ സവിശേഷതകൾ

10 ലക്ഷം വരെയുള്ള വായ്പകള്‍ ഉറപ്പാക്കാം
10 വർഷം വരെ തിരിച്ചടവ് കാലാവധി ഉറപ്പാക്കുന്നു.
നിർമ്മാണം, ചില്ലറ വില്‍പ്പന, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് വായ്പ ലഭ്യമാണ്.
വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകള്‍

KYC രേഖകള്‍ ആവശ്യമാണ്. അതായത് ആധാർ, പാൻ, വോട്ടർ ഐഡി എന്നിവ നല്‍കേണം.
ബിസിനസ് രജിസ്ട്രേഷൻ്റെ തെളിവ് രേഖകള്‍ സമർപ്പിക്കണം.
ആദായ നികുതി റിട്ടേണുകള്‍ ആവശ്യമെങ്കില്‍ സമർപ്പിക്കണം.
4. ഉദ്യോഗിനി പദ്ധതി

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബിസനിസ് ആരംഭിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പദ്ധതിയാണ് ഉദ്യോഗിനി. കൃഷി, വ്യാപാരം, ഉല്‍പ്പാദനം എന്നിവയിലെ ചെറുകിട ബിസിനസുകളെ ചെയ്യുന്നവർക്ക് സാമ്ബത്തിക സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു വീട് അധിഷ്ഠിത ബിസിനസ്സിനോ അല്ലെങ്കില്‍ മൈക്രോ ബിസിനസ്സിനോ ഒരു ചെറിയ വായ്പ ആവശ്യമുണ്ടെങ്കില്‍ ഈ സ്കീം പ്രയോജനപ്പെടുത്താം.

യോഗ്യത:

18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരിക്കണം.
കുടുംബ വാർഷിക വരുമാനം 1.5 ലക്ഷത്തില്‍ കൂടരുത് (വികലാംഗരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും ഇത് ബാധകമല്ല)
വായ്പ സവിശേഷതകൾ:

3ലക്ഷം വരെയുള്ള വായ്പകള്‍ ഉറപ്പാക്കാം
കുറഞ്ഞ വായ്പാ തുകകള്‍ക്ക് ഈട് ആവശ്യമില്ല.
യോഗ്യരായ അപേക്ഷകർക്ക് സബ്സിഡി പലിശ ഉറപ്പാക്കാം.
5. അന്നപൂർണ്ണ പദ്ധതി:

ഒരു ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുകയോ ആരംഭിക്കാൻ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ അന്നപൂർണ പദ്ധതി മികച്ചൊരു ഓപ്ഷനായിരിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള പദ്ധതിയാണിത്. അതിനാല്‍ ഭക്ഷ്യ വ്യവസായത്തിലെ വനിതാ സംരംഭകർക്ക് ഈ വായ്പാ പദ്ധതിയിലൂടെ അടുക്കള ഉപകരണങ്ങള്‍, പാത്രങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് സാമ്ബത്തിക സഹായം ഉറപ്പാക്കാൻ സാധിക്കും. വീട്ടില്‍ ഭക്ഷണം നല്‍കുന്നവർക്കും, ബേക്കറികള്‍, അല്ലെങ്കില്‍ കാറ്ററിംഗ് ബിസിനസുകള്‍ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി അനുയോജ്യമാണ്.വായ്പ സവിശേഷതകള്‍.ഈ സ്കീം വഴി പരമാവധി 50,000 രൂപ വരെ ഉറപ്പാക്കാം3 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.ചെറിയ വായ്പ തുകകള്‍ക്ക് ഈട് നല്‍കേണ്ട ആവശ്യമില്ല.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.