കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഫലപ്രദമായ അഞ്ച് മാർഗങ്ങൾ അറിയാം

കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാല്‍ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച്‌ പലിശയടച്ച്‌ കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്ബത്തിക ആസൂത്രണമില്ലായ്മയും, സാമ്ബത്തിക അച്ചടക്കമില്ലായ്മയുമാണ് പലരുടെ കാര്യത്തിലും കടം പെരുകാൻ കാരണമാകുന്നത്. എന്തായാലും ബാധ്യതകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ തീർക്കാനുള്ള ചില മാർഗങ്ങള്‍ നോക്കാം.

ബജറ്റ് ഉണ്ടാക്കുക: കടബാധ്യത പരിഹരിക്കുന്നതിനുള്ള ആദ്യപടി സമഗ്രമായ ഒരു ബജറ്റ് ക്രിയേറ്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും ഉള്‍പ്പെടുത്തി, ചെലവുകള്‍ കൃത്യമായി മനസിലാക്കുക. വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ചെലവുകള്‍ ഒഴിവാക്കി കടം തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കുക. മികച്ച ബജറ്റ് നിങ്ങളുടെ സാമ്ബത്തിക സ്ഥിതി മനസ്സിലാക്കാനും കടം തീർക്കാനുള്ള ശ്രമങ്ങള്‍ക്ക് മുൻഗണന നല്‍കാനും പ്രയോജനപ്രദമാകും.

സ്നോബോള്‍, അവലാഞ്ച് രീതികള്‍: സ്നോബോള്‍, അവലാഞ്ച് രീതികള്‍ എന്നിവരണ്ട് ജനപ്രിയ കടം തിരിച്ചടവ് രീതികളാണ്. സ്നോബോള്‍ രീതിയില്‍, ആദ്യം ഏറ്റവും ചെറിയ കടം അടച്ചുതീർക്കണം. മാത്രമല്ല ഉയർന്ന പലിശയുള്ള കടങ്ങള്‍ ആദ്യം അടച്ചുതീർക്കുക. ദീർഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ പണം ലാഭിക്കാൻ സാധ്യതയുള്ളതാണ് അവലാഞ്ച് രീതി. നിങ്ങളുടെ സാമ്ബത്തിക സാഹചര്യത്തിനും മാനസിക മുൻഗണനകള്‍ക്കും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.

ഡെററ് കണ്‍സോളിഡേഷൻ: ഒന്നിലധികം കടങ്ങള്‍ സംയോജിപ്പിച്ച്‌ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റ വായ്പയായി മാറ്റുന്നതാണ് ഡെററ് കണ്‍സോളിഡേഷൻ. ഇത് വഴി തിരിച്ചടവ് കൃത്യമായി കൈകാര്യം ചെയ്യാനും സാമ്ബത്തിക ബാധ്യതകള്‍ ലളിതമാക്കാനും കഴിയും.

വരുമാനം വർദ്ധിപ്പിക്കുക: ഉയർന്ന വരുമാനം നിങ്ങളുടെ കടം തിരിച്ചടവ് എളുപ്പത്തിലാക്കും. ഇതിനായി പാർട്ട് ടൈം ജോലി, ഫ്രീലാൻസിങ് അവസരങ്ങള്‍, ഒരു സൈഡ് ബിസിനസ്സ് എന്നിവ പരീക്ഷിക്കാം. നിങ്ങള്‍ സമ്ബാദിക്കുന്ന ഏതൊരു അധിക വരുമാനവും നിങ്ങളുടെ കടങ്ങള്‍ തീർക്കാൻ ഉപയോഗിക്കാം

എമർജൻസി ഫണ്ട് ഉണ്ടാക്കുക: അപ്രതീക്ഷിതമായ ചിലവുകള്‍ ഉണ്ടാകുമ്ബോള്‍ വീണ്ടും കടത്തില്‍ വീഴാതിരിക്കാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്.തൊഴില്‍ നഷ്ടം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളില്‍ ഒരു എമർജൻസി ഫണ്ട് ഏറെ പ്രയോജനപ്രദമകും. ലോണുകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കാതെ അടിയന്തിര ചെലവുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.