തരിയോടിൻ്റെ കായിക സ്വപ്നങ്ങള്‍ പൂവണിയാൻ സ്റ്റേഡിയം യാഥാർഥ്യമാകുന്നു.

തരിയോട്:
പതിറ്റാണ്ടുകളായുള്ള തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു.
സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തി ഒരു കോടി രൂപയാണ് സ്റ്റേഡിയത്തിൻ്റെ നിർമാണത്തിനായി മാറ്റിവെക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ട് കാവുംമന്ദം ടൗണില്‍ നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.

സ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. ‘ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കളിസ്ഥലം’ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്റ്റേഡിയം നിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികൾ എന്നിവയിൽ നിന്നുള്ള സഹായങ്ങളും ചെലവഴിക്കും.

ഗ്രാമപഞ്ചായത്ത് പരിധിയിലെ യുവതലമുറയെ പഠനത്തോടൊപ്പം കായിക മേഖലയിലും മുന്‍പന്തിയിലെത്തിക്കുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. കായികതാരങ്ങള്‍ കൂടുതലുള്ള തരിയോട് ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൃത്യമായ പരിശീലനം നടത്താന്‍ സാധിക്കാത്തത് യുവ തലമുറയ്ക്ക് കായിക മേഖലയില്‍ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കി.

സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ താരങ്ങൾക്ക് മികച്ച പരിശീലനം നേടുന്നതിനും മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്ന് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ക്രിക്കറ്റ്, അതലറ്റിക്‌സ്, മറ്റ് കായിക ഇനങ്ങള്‍, അനുബന്ധമായി ഫിറ്റ്‌നസ് സെന്റര്‍ എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം യാഥാർഥ്യമാകുക.

സ്വപ്ന പദ്ധതിയായ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ തരിയോട്ടെ കായിക മേഖലയുടെ കുതിപ്പിന് ആക്കം കൂടും.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.