മാനന്തവാടി: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. വെള്ളം കയറി കണ്ണൂരും വയനാടുമടക്കം കോടികളുടെ കൃഷിനാശമാണുണ്ടായത്. പലയിടത്തും ഗതാഗത തടസമുണ്ടായി. വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്നലെ രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്.
കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.
2025- വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയശതമാനം കരസ്ഥമാക്കിയ കൽപ്പറ്റയിലെ വിദ്യാർത്ഥികളെ ശ്രീ അയ്യപ്പൻ ട്രസ്റ്റ്