വീട്ടില്‍ ഗ്യാസ് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

നിത്യോപയോഗ സാധനങ്ങളുടെ വില ഇന്ന് റോക്കറ്റ് പോലെയാണ് മുകളിലേക്ക് കുതിക്കുന്നത്. ഓരോ മാസവും കുടുംബ ബജറ്റിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നിരവധി സാധാരണക്കാര്‍ പെടാപ്പാടുപെടുകയാണ്. വാങ്ങുന്ന പല സാധനങ്ങളും ഒരു മാസത്തേക്ക് തികയാറില്ലെന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. അക്കൂട്ടത്തില്‍ ഒന്നാണ് പാചക വാതകം അഥവാ ഗ്യാസ് സിലിണ്ടര്‍. ഓരോ മാസവും വില വര്‍ദ്ധിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പലര്‍ക്കും അറിയാത്തതും ഗുണകരവുമായ നിരവധി കാര്യങ്ങളുണ്ട്. ഗ്യാസ് വീട്ടിലേക്ക് എത്തിക്കുന്നത് മുതല്‍ കണക്‌ട് ചെയ്ത് ഉപയോഗിക്കുന്നത് വരെ നിരവധി കാര്യങ്ങളാണുള്ളത്. അതില്‍ നിര്‍ണായകമാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിക്കുന്നതിന് മുമ്പുള്ള അവയുടെ ഭാരം. ഇത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ലിക്വിഫൈഡ് ഗ്യാസ് രൂപത്തിലെത്തുന്ന ഗ്യാസിന്റെ തൂക്കം മാത്രം 14.2 കിലോഗ്രാം വേണമെന്നതാണ് ഒരു കാര്യം. സിലിണ്ടറിന്റെ ഭാരം 15.9 കിലോഗ്രാം ആയിരിക്കണം. രണ്ടും കൂടി ചേരുമ്പോഴുള്ള ആകെ ഭാരം 30.1 കിലോഗ്രാം ആയിരിക്കണമെന്നും സിലിണ്ടറിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അകത്തേക്ക് കയറ്റുന്നതിന് മുമ്പ് ഭാരം തൂക്കി നോക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന ഏജന്‍സി തൂക്കി നോക്കാനുള്ള മിഷീന്‍ ഒപ്പം കരുതണം. വിതരണം ചെയ്യാനായി എത്തുന്നവരുടെ ഉത്തരവാദിത്തം തൂക്കി നോക്കി ഭാരം ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നില്ല. തുടര്‍ന്ന് ഗ്യാസ് അകത്ത് കൊണ്ടുവന്ന് കണക്‌ട് ചെയ്ത ശേഷം ചോര്‍ച്ച (ലീക്ക്) ഇല്ലെന്ന് ഉറപ്പുവരുത്തി കാണിച്ച്‌ തരേണ്ടതും ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌ ഇത്രയും കാര്യങ്ങള്‍ ചെയ്ത് കാണിച്ച്‌ തരാന്‍ വിതരണക്കാര്‍ ബാദ്ധ്യസ്ഥരാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ പരാതി നല്‍കാമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഓരോ ഉപഭോക്താവിനും തന്റെ അവകാശങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാകുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നതും.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.