മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. യുവതാരം ലാമിൻ യമാൽ ഇരട്ട ഗോൾ നേടി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.
22-ാം മിനിറ്റില്‍ നിക്കോ വില്യംസിന്‍റെ ഗോളിലൂടെ ലീഡെടുത്ത സ്പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്പെയിൻ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിൻ യമാലാണ് പെനല്‍റ്റിയിലൂടെ സ്പെയിനിന്‍റെ ലീഡുയര്‍ത്തിയത്. 55-ാം മിനിറ്റില്‍ നാലാം ഗോളും നേടി സ്പെയിന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചെന്ന് കരുതിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് ഫ്രാന്‍സിന്‍റെ അതിശക്തമായ തിരിച്ചുവരവായിരുന്നു