സ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ് ബാങ്ക്

സ്വര്‍ണ്ണ വായ്പാ ചട്ടങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്. ചെറുകിട വായ്പക്കാര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പ്രഖ്യാപനമാണ് എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചത്.ലോണ്‍ ടു വാല്യു (എല്‍ടിവി) 85 ശതമാനമായി ഉയര്‍ത്തുന്നു എന്നതാണ് ഈ പ്രഖ്യാപനം. നിലവിലുള്ള ലോണ്‍ ടു വാല്യു അനുപാതം 75 ശതമാനമാണ്.

ഇതാണ് ഒറ്റയടിക്ക് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ പലിശ ഉള്‍പ്പെടെ, ഒരു വായ്പക്കാരന് 2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വായ്പകള്‍ക്ക് 85 ശതമാനം ലോണ്‍ ടു വാല്യു ലഭിക്കും. അതായത്, പണയം വച്ച സ്വര്‍ണ്ണം 1 ലക്ഷം രൂപ മൂല്യമുള്ളതാണെങ്കില്‍ വായ്പക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നത് 75000 രൂപയായിരുന്നു. ഇത് ഇനി 85000 രൂപ വരെ ലഭിക്കും എന്ന് സാരം.

ചെറിയ സ്വര്‍ണ വായ്പകള്‍ക്ക് ഈ ഇളവ് ബാധകമാണ്. ഇത് വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഫണ്ടിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു. ചെറുകിട വായ്പകള്‍ക്ക് ക്രെഡിറ്റ് അപ്രൈസല്‍ ആവശ്യകതകള്‍ നീക്കം ചെയ്യുമെന്നും അതുവഴി വായ്പക്കാരുടെ മേലുള്ള നടപടിക്രമപരമായ ഭാരം ലഘൂകരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു.

കൂടാതെ, മുന്‍ഗണനാ മേഖല വായ്പ (പിഎസ്‌എല്‍) മാനദണ്ഡങ്ങള്‍ പ്രകാരം വായ്പ യോഗ്യത നേടിയാല്‍ മാത്രമേ അന്തിമ ഉപയോഗ നിരീക്ഷണം നിര്‍ബന്ധമാക്കൂ. എന്‍ ബി എഫ് സികളുടെ സ്വര്‍ണ്ണ വായ്പയിലെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് ശേഷം പുറത്തിറക്കിയ ആര്‍ബിഐയുടെ ഏപ്രില്‍ കരട് ചട്ടക്കൂടിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

അമിതമായ എല്‍ടിവി ലംഘനങ്ങള്‍, മൂന്നാം കക്ഷി ഏജന്റുമാരുടെ ദുരുപയോഗം, സുതാര്യമല്ലാത്ത ലേല രീതികള്‍, മോശം റിസ്‌ക് നിയന്ത്രണങ്ങള്‍ എന്നിവ കാരണം സ്വര്‍ണ പണയ വായ്പയില്‍ പരിഷ്‌കാരം കൊണ്ടുവരും എന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍ടിവി 75% ആയി പരിമിതപ്പെടുത്തുക, ബുള്ളറ്റ് പേയ്മെന്റ് കാലാവധി 12 മാസമായി പരിമിതപ്പെടുത്തുക, സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോകളില്‍ കര്‍ശനമായ റിസ്‌ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവ ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു.

എന്നിരുന്നാലും ചെറുകിട വായ്പക്കാരില്‍ ഈ നിയമങ്ങളുടെ സ്വാധീനത്തെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നു. മെയ് മാസത്തില്‍, ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (ഡിഎഫ്‌എസ്) ആര്‍ബിഐയോട് 2 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളെ കര്‍ശനമായ മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കാനും 2026 ജനുവരി 1 വരെ നടപ്പാക്കല്‍ വൈകിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇന്ന് നടത്തിയ പ്രഖ്യാപനത്തിലൂടെ ആര്‍ബിഐ ഈ ആശങ്കകളെ ഭാഗികമായി പരിഹരിച്ചിരിക്കുകയാണ്. അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചതോടെ 6% മായിരുന്ന റിപ്പോ നിരക്ക് 5.5% ആയി കുറഞ്ഞു. ഏപ്രിലില്‍ 25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ തവണമായണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഭാവന, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തോടെ നിരക്കുകളില്‍ സ്വാഭാവികമായും ബാങ്കുകളും കുറവ് വരുത്തേണ്ടി വരും. ആര്‍ബിഐയുടെ നിലപാട് മാറ്റവും സഞ്ജയ് മല്‍ഹോത്ര ഇന്ന് പ്രഖ്യാപിച്ചു. മുന്‍കാല അക്കോമഡേറ്റീവ് നിലപാടില്‍ നിന്ന് നിഷ്പക്ഷതയിലേക്ക് ആര്‍ബിഐ നിലപാട് മാറ്റുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.