പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റില്‍ 2,49,540 കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേർ പ്രവേശനമെടുത്തില്ല. അപേക്ഷയിലെ അപാകം കാരണം 1,152 പേർക്ക് പ്രവേശനം നല്‍കിയിട്ടില്ല. സ്പോർട്സ് ക്വാട്ടയില്‍ ആകെ പ്രവേശനം നേടിയത് 4,670 പേരാണ്. ഇതില്‍ 2,649 പേരുടേത് സ്ഥിരം പ്രവേശനമാണ്. ബാക്കി 2,021 പേർ താത്കാലികമായും സ്കൂളില്‍ ചേർന്നു. ഈ വിഭാഗത്തില്‍ അലോട്മെന്റ് ലഭിച്ചവരില്‍ 1,431 കുട്ടികള്‍ പ്രവേശനം നേടിയിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലെ മോഡല്‍ റെസിഡെൻഷ്യല്‍ സ്കൂളുകളില്‍ 1,022 പേരാണ് ആദ്യ അലോട്മെന്റിലൂടെ പ്രവേശനം നേടിയത്. താൽകാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്മെന്റില്‍ ആദ്യ ഓപ്ഷൻതന്നെ ലഭിച്ചാല്‍ സ്ഥിരമായി ചേരണം. അല്ലെങ്കില്‍ വീണ്ടും താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാല്‍, മൂന്നാം അലോട്മെന്റില്‍ ഏത് ഓപ്ഷൻ ലഭിച്ചാലും സ്ഥിരമായി പ്രവേശനം നേടണം. രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടാതിരുന്നവരില്‍ 65,000 പേർക്കെങ്കിലും ഇതില്‍ അവസരം ലഭിച്ചേക്കും. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ മിച്ചമുണ്ടായിരുന്നു. ഇതിനൊപ്പം ഒഴിവുവന്ന 28,229 സീറ്റുകളും ചേർത്തുള്ള 97,263 സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടും മൂന്നും അലോട്മെന്റുകള്‍ നടത്തുന്നത്. ആദ്യ അലോട്മെന്റില്‍ മിച്ചമുള്ളതില്‍ 69,000 സീറ്റുകളും സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ളതാണ്.ആദ്യ അലോട്മെന്റില്‍ അർഹരായ അപേക്ഷകരില്ലെങ്കില്‍ ഈ സീറ്റുകള്‍ ആദ്യം മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് കൈമാറും. ഏറ്റവും ഒടുവിലാണ് പൊതുവിഭാഗത്തില്‍ പരിഗണിക്കുന്നത്.മൂന്നാം അലോട്മെന്റ് 16-ന് നടത്തും. 18-ന് ഈ വർഷത്തെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങും.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.