പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച് സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റില്‍ 2,49,540 കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേർ പ്രവേശനമെടുത്തില്ല. അപേക്ഷയിലെ അപാകം കാരണം 1,152 പേർക്ക് പ്രവേശനം നല്‍കിയിട്ടില്ല. സ്പോർട്സ് ക്വാട്ടയില്‍ ആകെ പ്രവേശനം നേടിയത് 4,670 പേരാണ്. ഇതില്‍ 2,649 പേരുടേത് സ്ഥിരം പ്രവേശനമാണ്. ബാക്കി 2,021 പേർ താത്കാലികമായും സ്കൂളില്‍ ചേർന്നു. ഈ വിഭാഗത്തില്‍ അലോട്മെന്റ് ലഭിച്ചവരില്‍ 1,431 കുട്ടികള്‍ പ്രവേശനം നേടിയിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലെ മോഡല്‍ റെസിഡെൻഷ്യല്‍ സ്കൂളുകളില്‍ 1,022 പേരാണ് ആദ്യ അലോട്മെന്റിലൂടെ പ്രവേശനം നേടിയത്. താൽകാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്മെന്റില്‍ ആദ്യ ഓപ്ഷൻതന്നെ ലഭിച്ചാല്‍ സ്ഥിരമായി ചേരണം. അല്ലെങ്കില്‍ വീണ്ടും താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാല്‍, മൂന്നാം അലോട്മെന്റില്‍ ഏത് ഓപ്ഷൻ ലഭിച്ചാലും സ്ഥിരമായി പ്രവേശനം നേടണം. രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടാതിരുന്നവരില്‍ 65,000 പേർക്കെങ്കിലും ഇതില്‍ അവസരം ലഭിച്ചേക്കും. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ മിച്ചമുണ്ടായിരുന്നു. ഇതിനൊപ്പം ഒഴിവുവന്ന 28,229 സീറ്റുകളും ചേർത്തുള്ള 97,263 സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടും മൂന്നും അലോട്മെന്റുകള്‍ നടത്തുന്നത്. ആദ്യ അലോട്മെന്റില്‍ മിച്ചമുള്ളതില്‍ 69,000 സീറ്റുകളും സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ളതാണ്.ആദ്യ അലോട്മെന്റില്‍ അർഹരായ അപേക്ഷകരില്ലെങ്കില്‍ ഈ സീറ്റുകള്‍ ആദ്യം മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് കൈമാറും. ഏറ്റവും ഒടുവിലാണ് പൊതുവിഭാഗത്തില്‍ പരിഗണിക്കുന്നത്.മൂന്നാം അലോട്മെന്റ് 16-ന് നടത്തും. 18-ന് ഈ വർഷത്തെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങും.

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം
ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം