ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമമായും ഹൈസ്‌കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുന്നതായിരിക്കും ഈ അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍. കലണ്ടര്‍ സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുന്ന തലേദിനത്തില്‍ പ്രസദ്ധീകരിച്ചു. ഇതുപ്രകാരം ഹൈസ്‌കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്നതിന് 10 ദിവസം മുന്‍പ് പൊതുവിദ്യാഭ്യാസ ഡറക്ടര്‍ അതാത് അധ്യായന വര്‍ഷത്തെ കലണ്ടര്‍ അവധികള്‍ അടക്കം സൂചിപ്പിച്ച്‌ പുറത്തിറക്കണമെന്നാണ് കെഇആര്‍ (കേരള വിദ്യാഭ്യാസമ നിയമം) പറയുന്നത്. എന്നാല്‍ 2025-2026 അധ്യായന വര്‍ഷത്തെ കലണ്ടര്‍ സ്‌കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം ഒന്നും മുതല്‍ 4 വരെ ക്ലാസുകള്‍ക്ക് 198 പ്രവര്‍ത്തി ദിനങ്ങളും യുപിയില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കി 200 അധ്യായന ദിനങ്ങളും 8 മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് 220 പ്രവര്‍ത്തി ദിനങ്ങളും വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ അരമണിക്കൂര്‍ അധിക പഠന സമയവും ഉണ്ടാകും ആറ് ശനിയാഴ്ചകളിലാണ് ഹൈസ്‌ക്കൂളില്‍ ക്ലാസുണ്ടായിരിക്കുക 1959-ലെ കേരളാ വിദ്യാഭ്യാസ നിയമപ്രകാരമാണ് സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ അടക്കമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന കുട്ടികള്‍ക്ക് (ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്) സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമാണ് കേന്ദ്ര സര്‍ക്കാര്‍ 2009-ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമവും നിഷ്‌ക്കര്‍ഷിക്കുന്നത്. ഈ രണ്ട് നിയമങ്ങളിലും സ്‌കൂള്‍ പ്രവര്‍ത്തിദിനങ്ങളെ സംബന്ധിച്ച വ്യക്തവും കൃത്യവുമായ നിബന്ധനങ്ങള്‍ പറയുന്നുണ്ട്. കെഇആര്‍ (കേരളാ വിദ്യാഭ്യാസ നിയമം) പ്രകാരം-ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍ എല്ലാ അധ്യയന വര്‍ഷത്തിലും (പരീക്ഷാ ദിവസങ്ങള്‍ ഒഴികെ) 220 ദിനങ്ങള്‍ ഉണ്ടായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍, പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണത്തിലെ കുറവ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരമാവധി 20 ദിവസങ്ങള്‍ വരെയും ഡയറക്ടര്‍ക്ക് 20 ദിവസത്തിന് മുകളിലും ക്ഷമിക്കാവുന്നതാണെന്നും പറയുന്നു. ആര്‍.ടി.ഇ (വിദ്യാഭ്യാസ അവകാശ നിയമം) നിയമ പ്രകാരം ഒരു അധ്യയന വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍/പഠന സമയം. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇരുന്നൂറ് അധ്യായന ദിനങ്ങള്‍. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങള്‍. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഒരു അധ്യയന വര്‍ഷത്തില്‍ പഠന സമയം എണ്ണൂറ് മണിക്കൂര്‍. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ഒരു അധ്യയന വര്‍ഷത്തില്‍ പഠന സമയം ആയിരം മണിക്കൂര്‍. അധ്യാപകന്റെ ഏറ്റവും കുറഞ്ഞ ജോലി സമയം ആഴ്ചയില്‍ (തയ്യാറെടുപ്പ് സമയം ഉള്‍പ്പെടെ) നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജറും പിടിഎയും ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരെ അടക്കം കേട്ട് കലണ്ടര്‍ പ്രസദ്ധീകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്‍മേല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തി കഴിഞ്ഞ അധ്യായന വര്‍ഷം 220 അധ്യായന ദിനങ്ങളാക്കി കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് പ്രസദ്ധീകരിച്ചു. എന്നാല്‍ ചില അധ്യാപക സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതിയിലെ മറ്റൊരു സിംഗിള്‍ ബെഞ്ച് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കിയത് റദ്ദാക്കി. ഇതിനെതിരെ എബനേസര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജറും പിടിഎയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച്‌ കലണ്ടര്‍ പുറത്തിറക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിദ്യാഭ്യാസ വകുപ്പിന് സമയം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാഭ്യാസ വകുപ്പ് കലണ്ടര്‍ പുറത്തിറക്കിയില്ല. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ സി.കെ ഷാജി ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഒടുവില്‍ തീരുമാനമുണ്ടാകുന്നത്. ജൂണ്‍ 11-നകം അധിക പ്രവര്‍ത്തി ദിനം ഉള്‍പ്പെടുത്തി കലണ്ടര്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ പ്രിസിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് വരെ ഹൈകോടതി അന്ത്യശാസന നല്‍കി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ രണ്ടിന്റെ തലേന്ന് കലണ്ടര്‍ പ്രസദ്ധീകരിച്ചത്. ഹൈകോടതിയില്‍ രണ്ടര വര്‍ഷക്കാലം സി.കെ ഷാജി നടത്തിയ നിയമപോരാട്ടമാണ് ഫലം കണ്ടത്. 2023-2024 അധ്യായ വര്‍ഷത്തില്‍ 205 അധ്യായന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ പ്രഖ്യാപിച്ചിരുന്നത്. ഫലത്തില്‍ അത് മിക്ക സ്‌കൂളുകളിലും 175-ല്‍ താഴെ മാത്രമാണ് ഉണ്ടായിരിന്നതെന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹര്‍ജിക്കാരനായ സി.കെ ഷാജി മുതിര്‍ന്ന അഭിഭാഷകന്‍ ജേജു ബാബു, അഡ്വ: കെ.മോഹനകണ്ണന്‍ എന്നിവര്‍ മുഖേന വാദിച്ചു. മൊത്തം പ്രവൃത്തിദിനങ്ങള്‍ കുറയുന്നത് പാഠ്യപദ്ധതി പ്രകാരം വിവിധ വിഷയങ്ങളുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് കടുത്ത സമ്മര്‍ദ്ദത്തിനും ഇടയാക്കുന്നു. കൂടാതെ പതിവ് പ്രവൃത്തി സമയത്തിന് പുറമെ എന്‍സിസി, എന്‍എസ്‌എസ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്. ആര്‍ടിഇ നിയമം അനുസരിച്ച്‌ മൊത്തം അധ്യായന സമയം കുറഞ്ഞത് 800 മണിക്കൂറും ഷെഡ്യൂള്‍ പ്രകാരം 220 ദിവസവുമാണ്. ഇതിനായാണ് താന്‍ നിയമ പോരാട്ടത്തിനിറങ്ങിയതെന്നും ഷാജി പറയുന്നു. സമൂഹ മാധ്യമത്തിലടക്കം ചില അധ്യാപക സംഘടനാ പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനവും പരിഹാസവും ഒറ്റയ്ക്ക് നേരിട്ടാണ് ഷാജി ചരിത്രവിധിയിലൂടെ മികച്ച അക്കാദമിക്ക് കലണ്ടര്‍ പ്രസദ്ധീകരിക്കാന്‍ പ്രവർത്തിച്ചത്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ നടത്തിയ ഹിയറിംഗിലും നിയമിച്ച വിദഗ്ദ സമിതിക്കുമന്നിലും സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ കൂട്ടേണ്ടതിന്റെ അക്കാദമികവും സാമൂഹികപരവുമായ കാരണങ്ങള്‍ നിരത്തി. 220 അധ്യായ ദിനങ്ങള്‍ ഉറപ്പുവരുത്തി സമൂഹത്തിലെ പാവപ്പെട്ട കുട്ടികളായ ഭാവിതലമുറക്ക് ഉന്നത വിജയം നേടാന്‍ സഹായകരമായ തീരുമാനമെടുത്ത വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഷാജി പറഞ്ഞു.

പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ അത്ര “ക്ലിയറാകില്ല ‘

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോള്‍‌ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്പ് സർട്ടിഫിക്കറ്റുകളില്‍ കേസ്

WAYANAD EDITOR'S PICK

TOP NEWS

വാക്‌സിന്‍ എടുത്തവര്‍ പുതിയ വകഭേദത്തില്‍ നിന്നും സുരക്ഷിതരാണോ…

വീണ്ടും, രാജ്യത്തുടനീളം കൊറോണ വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വരെ രാജ്യത്ത് 3,961 സജീവ…
General

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം…
Kerala

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന…
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച…
Kerala

എന്താണ് തൈറോയിഡ്..?ലക്ഷണങ്ങള്‍ അറിയാം

ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല എന്നുളള വിഷമമാണ് പലര്‍ക്കും. ഈ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും കാരമാകാം. എന്നാല്‍ ആദ്യം പരിശോധിക്കേണ്ടത് തൈറോയാഡാണ്. കൃത്യമായ ചികിത്സയിലൂടെ…
Health

RECOMMENDED

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.