വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശവാസികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിച്ചത്.
കൊല്ലം ജില്ലക്കാരനായ പ്രവാസി വ്യവസായി അൻസാർ സാഹിബ് സൗജന്യമായി നൽകിയ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ വാളലിലുളള ഒരേക്കർ എട്ട് സെൻറ് സ്ഥലത്താണ് ഭവന നിർമ്മാണം പൂർത്തിയാകുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 20 ഭവനങ്ങളാണ് മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്നത്. ഭവന നിർമ്മാണ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ കങ്ങഴ മുസ്ലിം ജമാഅത്ത് ഒരു ഭവനം നിർമ്മിച്ചു നൽകി. പദ്ധതി കുടിവെള്ള വിതരണത്തിത്തിന് വാട്ടർടാങ്ക് നിർമ്മാണത്തിലേക്ക് പത്തനംതിട്ട ജില്ലാ മഹല്ല് കൂട്ടായ്മ സാമ്പത്തിക സഹായവും നൽകി സഹകരിച്ചു. ഒന്നാം ഘട്ടമെന്ന നിലയിൽ പണി പൂർത്തിയായിട്ടുള്ള പന്ത്രണ്ട് വീടുകളും, പണി നടന്നുകൊണ്ടിരിക്കുന്ന രണ്ട് വീടുകളും ഉൾപ്പെടെ പതിനാല് വീടുകളിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകളാണ് സ്വീകരിച്ചത്.

രാവിലെ പത്ത് മാണിക്ക് മേപ്പാടി വ്യാപാര ഭവനിൽ മഹല്ല് കൂട്ടായ്മ ട്രഷറർ സി.വൈ.മീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ചൂരൽമല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരിയുടെ പ്രാർത്ഥനയോടെ അപേക്ഷ സമർപ്പണ സംഗമം ആരംഭിച്ചു. സംഗമം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ജനറൽ സെക്രട്ടറി സി.കെ.അമീർ സ്വാഗതം പറഞ്ഞു, മഹല്ല് കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റ്റർ ടി.എ.മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ലത്തീഫ് അഹ്സനി മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമ്മതി മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷറഫ്, അബ്ദു ഹാജി ചെന്നലോട്, കുഞ്ഞുട്ടി ഹാജി കാടാമ്പുഴ, മഹല്ല് കൂട്ടായ്മ വൈസ് ചെയർമാൻമാരായ ജബ്ബാർ പുന്നക്കാടൻ, കെ.എ. അലിക്കുഞ്ഞ് ഹാജി വല്ലം, മഹല്ല് കൂട്ടായ്മ ജില്ലാ സെക്രട്ടറി എം.എം.തോട്ടക്കാട്ടുകര, മഹല്ല് കൂട്ടായ്മ ഭാരവാഹികളായ പി.എസ്.അബ്ദുൽ നാസർ വെണ്ണല, അൻവർ ഫിറോസ് ആലുവ, എ.എസ്.അബ്ദുൽ സലാം വടക്കുംപുറം, മുഹമ്മദ് പാറപ്പുറം, ഷബീർ കുറ്റിക്കാട്ടുകര, ശരീഫ് കുറുപ്പാലി, ബെൻഫിഷറി കമ്മിറ്റി കൺവീനർ നിസാർ മുനമ്പം തുടങ്ങിയവർ സംസാരിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.