വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശവാസികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിച്ചത്.
കൊല്ലം ജില്ലക്കാരനായ പ്രവാസി വ്യവസായി അൻസാർ സാഹിബ് സൗജന്യമായി നൽകിയ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ വാളലിലുളള ഒരേക്കർ എട്ട് സെൻറ് സ്ഥലത്താണ് ഭവന നിർമ്മാണം പൂർത്തിയാകുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 20 ഭവനങ്ങളാണ് മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്നത്. ഭവന നിർമ്മാണ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ കങ്ങഴ മുസ്ലിം ജമാഅത്ത് ഒരു ഭവനം നിർമ്മിച്ചു നൽകി. പദ്ധതി കുടിവെള്ള വിതരണത്തിത്തിന് വാട്ടർടാങ്ക് നിർമ്മാണത്തിലേക്ക് പത്തനംതിട്ട ജില്ലാ മഹല്ല് കൂട്ടായ്മ സാമ്പത്തിക സഹായവും നൽകി സഹകരിച്ചു. ഒന്നാം ഘട്ടമെന്ന നിലയിൽ പണി പൂർത്തിയായിട്ടുള്ള പന്ത്രണ്ട് വീടുകളും, പണി നടന്നുകൊണ്ടിരിക്കുന്ന രണ്ട് വീടുകളും ഉൾപ്പെടെ പതിനാല് വീടുകളിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകളാണ് സ്വീകരിച്ചത്.

രാവിലെ പത്ത് മാണിക്ക് മേപ്പാടി വ്യാപാര ഭവനിൽ മഹല്ല് കൂട്ടായ്മ ട്രഷറർ സി.വൈ.മീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ചൂരൽമല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരിയുടെ പ്രാർത്ഥനയോടെ അപേക്ഷ സമർപ്പണ സംഗമം ആരംഭിച്ചു. സംഗമം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ജനറൽ സെക്രട്ടറി സി.കെ.അമീർ സ്വാഗതം പറഞ്ഞു, മഹല്ല് കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റ്റർ ടി.എ.മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ലത്തീഫ് അഹ്സനി മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമ്മതി മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷറഫ്, അബ്ദു ഹാജി ചെന്നലോട്, കുഞ്ഞുട്ടി ഹാജി കാടാമ്പുഴ, മഹല്ല് കൂട്ടായ്മ വൈസ് ചെയർമാൻമാരായ ജബ്ബാർ പുന്നക്കാടൻ, കെ.എ. അലിക്കുഞ്ഞ് ഹാജി വല്ലം, മഹല്ല് കൂട്ടായ്മ ജില്ലാ സെക്രട്ടറി എം.എം.തോട്ടക്കാട്ടുകര, മഹല്ല് കൂട്ടായ്മ ഭാരവാഹികളായ പി.എസ്.അബ്ദുൽ നാസർ വെണ്ണല, അൻവർ ഫിറോസ് ആലുവ, എ.എസ്.അബ്ദുൽ സലാം വടക്കുംപുറം, മുഹമ്മദ് പാറപ്പുറം, ഷബീർ കുറ്റിക്കാട്ടുകര, ശരീഫ് കുറുപ്പാലി, ബെൻഫിഷറി കമ്മിറ്റി കൺവീനർ നിസാർ മുനമ്പം തുടങ്ങിയവർ സംസാരിച്ചു.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി

കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി.

കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Facebook

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!

എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ്

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിം​ഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്ത തരം ആപ്പുകളായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവയെല്ലാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.