ഒരു രാജ്യം, ഒരു ഐഡി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അപാര്‍ ഐഡി; എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ഏകീകൃത തിരിച്ചറിയില്‍ നമ്ബർ എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാർ) തയ്യാറാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഒരു രാജ്യം, ഒരു ഐഡി എന്നതാണ് പദ്ധതി. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഓരോ വിദ്യാർത്ഥികള്‍ക്കും അപാർ ഐഡി ഉപയോഗിക്കാം.

സ്വകാര്യ/ സർക്കാർ സ്‌കൂളുകള്‍ക്ക് എല്ലാം ഈ പദ്ധതി ബാധകമാണ്. ഒരു വിദ്യാർത്ഥിയുടെ പഠനകാലയളവിലുടനീളം അവരുടെ അക്കാദമിക് റെക്കോർഡുകള്‍ ട്രാക്ക് ചെയ്യുന്നതിനായാണ് ഈ ഐഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറായി ഇതിനെ കണക്കാക്കാം. സ്‌കൂളുകള്‍ക്ക് മാത്രമെ ഇതിന്റെ നടപടികള്‍ പൂർത്തിയാക്കാൻ സാധിക്കൂ. ബന്ധപ്പെട്ട സർക്കാർ ഏജൻസികള്‍ക്ക് അല്ലാതെ വിവരങ്ങളെടുക്കാനും സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

അപാർ ഐഡിയുടെ പ്രധാന സവിശേഷതകള്‍

നിങ്ങള്‍ പൂർത്തിയാക്കിയ കോഴ്‌സുകള്‍, ഗ്രേഡുകള്‍, സർട്ടിഫിക്കേഷനുകള്‍, നേട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിശദമായ അക്കാദമിക് വിവരങ്ങള്‍ അപാർ ഐഡിയില്‍ സൂക്ഷിക്കും.
ഈ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഐഡി ഡിജി ലോക്കറുമായി സംയോജിപ്പിക്കും.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC), വിദ്യാ സമിക്ഷ കേന്ദ്ര (VSK) എന്നിവയുമായി യോജിപ്പിക്കുന്നതിലൂടെ ഫലങ്ങള്‍, സ്കോളർഷിപ്പുകള്‍, ആനുകൂല്യങ്ങള്‍ള്‍ എന്നിവ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ ഐഡി സഹായിക്കുന്നു.
അപാർ ഐഡിക്ക് എങ്ങനെ അപേക്ഷിക്കാം?‌

അപാർ ഐഡിക്ക് അപേക്ഷക്കുന്നതിനായി ആദ്യം, അപാർ ഐഡിയെക്കുറിച്ച്‌ വിശദമായി അറിയാൻ മാതാപിതാക്കള്‍ അതത് വിദ്യാർത്ഥികളുടെ സ്കൂള്‍ സന്ദർശിക്കുക എന്നതാണ്.തുടർന്ന്, അപാർ ഐഡി തയ്യാറാക്കുന്നതിന് അനുവാദം നല്‍കുന്നതിനായി മാതാപിതാക്കള്‍ സമ്മതപത്രം പൂരിപ്പിക്കേണ്ടതുണ്ട്.ശേഷം ഏകീകൃത ജില്ലാ വിവര സംവിധാനം (UDISE) സിസ്റ്റം വിദ്യാർത്ഥിക്കായി അപാർ ഐഡി തയ്യാറാക്കുന്നത്. അത് ഡിജി ലോക്കർ അക്കൗണ്ടിലേക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിലൂടെ മാത്രമെ പിന്നീട് വിദ്യാർത്ഥികള്‍ക്ക് അത് ആക്സസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുകയുള്ളൂ.

അപാർ ഐഡിക്ക് ആവശ്യമായ വിശദാംശങ്ങള്‍

UDISE+ യുണീക്ക് സ്റ്റുഡന്റ് ഐഡന്റിഫയർ (PEN)
വിദ്യാർത്ഥിയുടെ പേര്
ജനനത്തീയതി (DOB)
ലിംഗഭേദം
മൊബൈല്‍ നമ്ബർ
മാതാപിതാക്കളുടെ പേര് ആധാർ വിവരങ്ങള്‍

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി

സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ജില്ല നേടിയത് വലിയ വികസന മുന്നേറ്റം: മന്ത്രി ഒ ആർ കേളു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ജില്ല നേടിയത് വലിയ വികസന മുന്നേറ്റമെന്ന് പട്ടിക ജാതി പട്ടിക വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു

ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം; ജംഷീദ നൗഷാദ്

മേപ്പാടി: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ്

വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു.

കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഒമാക് വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

മാനന്തവാടി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.  മാനന്തവാടി കോമാച്ചി പാർക്കിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്

മിൽമയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: മില്‍മയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് ഇന്ന് മുതല്‍ കുറയുക. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയുന്നതോടെ. നിലവിലെ 720 രൂപയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.