വെയിറ്റിങ് ലിസ്റ്റിലുണ്ടോ? എങ്കിൽ ഇനി ബെർത്ത് ഉറപ്പിക്കാം; ട്രെയിനുകളിൽ ക്വാട്ട പരിമിതപ്പെടുത്തി റെയിൽവേ

ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ട്രെയിന്‍ ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിങ് ലിസ്റ്റില്‍ ആകുന്നത് ഒരു തലവേദനയാണ് അല്ലെ.. ബെര്‍ത്ത് ലഭിച്ചോ എന്നറിയാന്‍ ചാര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍, എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കുന്നതിന് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മുഴുവന്‍ ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റില്‍ അനുവദിക്കുകയുള്ളു. പ്ലാറ്റ്‌ഫോമിലും തീവണ്ടികള്‍ക്കകത്തെയും തിരക്ക് കുറയ്ക്കാനാണ് ഉദ്ദേശിച്ചുള്ള ഈ തീരുമാനം മിക്ക റെയില്‍വേ സോണുകളിലും ഇതിനകം നടപ്പിലായിക്കഴിഞ്ഞു.

പുതിയ നിയമത്തിന്റെ ഭാഗമായി ജനറല്‍ ക്വാട്ടയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഒരുവിധം ഉറപ്പിക്കാന്‍ കഴിയും. തല്‍കാല്‍ ടിക്കറ്റുകള്‍ക്കും, വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമായിരിക്കും.

ദീര്‍ഘദൂര ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും, സ്ലീപ്പര്‍ കോച്ചുകളില്‍ 400 വരെ വെയിറ്റിങ് ലിസ്റ്റുകള്‍ നല്‍കുന്ന പ്രവണതയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ബെര്‍ത്ത് കിട്ടും എന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരും ട്രെയിനില്‍ കയറും. ഇത് പലപ്പോഴും വലിയ തിരക്കിലേക്കും, സംഘര്‍ഷത്തിലേക്കും നയിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനാണ് റെയില്‍വേ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള തീരുമാനം.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.