ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സഹായത്തോടെ ഷോർട്സ് വീഡിയോകള്‍ നിർമിക്കാൻ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അവസരം നല്‍കി തുടങ്ങിയത്. ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കി ഇനി മുതല്‍ ഷോർട്സിനായി വീഡിയോകള്‍ നിർമിക്കാനാകും.അധികം വൈകാതെ ഈ സൗകര്യം യൂട്യൂബിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍സ് ലയന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി 2025 ഇവന്റില്‍ യൂട്യൂബ് സിഇഒ നീല്‍ മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ വിയോ 3യുടെ മുൻ വേർഷനായ വിയോ 2 ഉപയോഗിച്ച്‌ ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും നിര്‍മിക്കാനുള്ള സൗകര്യം യൂട്യൂബിലുണ്ട്. എന്നാല്‍ കൂടുതല്‍ മികച്ചതും ഗുണമേന്മയുള്ളതുമായ വീഡിയോയും ഒപ്പം ഓഡിയോയും നിര്‍മിക്കുന്നതിനാണ് വിയോ 3 കൂടി യൂട്യൂബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ വിലകൂടിയ ക്യാമറയോ എഡിറ്റിംഗ് ടൂളുകളോ ഇല്ലാതെ തന്നെ യൂട്യൂബില്‍ മികച്ച വീഡിയോകള്‍ സൃഷ്ടിക്കാനാകും എന്നാണ് കരുതുന്നത്. യൂട്യൂബ് സിഇഒ പറയുന്നത് പോലെ ഒരു കഥ പറയാനാഗ്രഹമുള്ളവര്‍ക്കെല്ലാംഇനി യൂട്യൂബില്‍ വീഡിയോ നിര്‍‌മിച്ച്‌ അവതരിപ്പിക്കാനാകും. കൃത്യമായ ടെക്സ്റ്റ് പ്രോംപ്ട് അറിഞ്ഞിരിക്കണമെന്ന് മാത്രമേയുള്ളൂ

എന്താണ് വിയോ 3?

ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റീവ് ടൂളാണ് വിയോ 3. അടുത്തിടെ നടന്ന ഐഒ ഇവന്റിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ച്‌ യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ ഈ ടൂളിനാകും. സിനിമാറ്റിക് ക്വാളിറ്റിയില്‍ നിര്‍മിക്കുന്ന ഈ വീഡിയോ പിന്നീട് ഏതെങ്കിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കും. ഗൂഗ്‌ളിന്റെ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച്‌ വീഡിയോ നിര്‍മിക്കാനാവുക.

വിയോ 2-നെപ്പോലെ ഇതിന് വിവിധ ശൈലികളിലും വിഷയങ്ങളിലും ഉയർന്ന നിലവാരമുള്ള വീഡിയോകള്‍ സൃഷ്ടിക്കാൻ കഴിയും. വിയോ 2 വിന്‍റെ പരിമിതികളെ മറികടക്കുന്ന ഈ മോഡല്‍ മനുഷ്യ ഭാവങ്ങളും വസ്തുക്കളുടെ സൂക്ഷ്മ ഇടപെടലുകളും മനോഹരമായി അവതരിപ്പിക്കും. നിശബ്ദ വീഡിയോകള്‍ മാത്രമാണ് വിയോ 2-ന് നിർമിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ വിയോ 3-ന് ശബ്ദ ഇഫക്ടുകള്‍, ആംബിയന്‍റ് ശബ്ദങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ വീഡിയോയോട് സമന്വയിപ്പിച്ച്‌ സൃഷ്ടിക്കാൻ കഴിയും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാൻ നവംബര്‍ 29, 30 ക്യാമ്പുകൾ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ (നവംബര്‍ 29, 30) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം

പ്രദര്‍ശന വിപണന മേള സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍

സജന സജീവനെ ആദരിച്ചു.

വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി. സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.