പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി രോഗങ്ങള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പോലും സൂചിപ്പിക്കുന്നു. കണ്ണുകളിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ ചില രോഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും.

പ്രമേഹവും ഡയബറ്റിക് റെറ്റിനോപ്പതിയും
പ്രമേഹം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെയും , കണ്ണിന് പിന്‍ഭാഗത്തുള്ള പ്രകാശ സംവേദക്ഷമതയുളള പാളിയേയും തകരാറിലാക്കും. ഈ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഇത് കാഴ്ച മങ്ങലിനും, കറുത്ത പാടുകള്‍ ഉണ്ടാകുന്നതിനും തുടങ്ങി ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മങ്ങിയതോ ഇളകുന്നതുപോലെയുള്ള കാഴ്ചകള്‍കാഴ്ചമണ്ഡലത്തിലെ ഇരുണ്ട പാടുകള്‍നിറങ്ങള്‍ വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട്ഇത്തരം പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ പതിവായി നേത്ര പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
ഹൈപ്പര്‍ടെന്‍ഷന്‍ എന്നുകൂടി അറിയപ്പെടുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കണ്ണുകളിലെ രക്തക്കുഴലുകളിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ‘ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി’ എന്നാണ് എന്നാണ് അറിയപ്പെടുന്നത്. ഇത് കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ ഹൃദയം, വൃക്കകള്‍ തുടങ്ങി മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്. മങ്ങിയ കാഴ്ച, തലവേദനയോ കണ്ണ് വേദനയോ, കണ്ണുകളില്‍ ചുവപ്പ് അല്ലെങ്കില്‍ നീര്‍വീക്കം ഇവയൊക്കെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. റെറ്റിനയിലെ രക്തക്കുഴലുകള്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.
ഗ്ലോക്കോമ
കണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന ഒരു കൂട്ടം നേത്ര രോഗമാണ് ഗ്ലോക്കോമ. ചികിത്‌സിച്ചില്ലെങ്കില്‍ ഇത് കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും വരെ കാരണമാകുന്നു. രോഗം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും രോഗത്തിന് മാറ്റമുണ്ടാകും. കണ്ണുകളിലെ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുക, കണ്ണിന് വേദന, ചുവപ്പ് നിറം, ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ഗ്ലോക്കോമ മൂര്‍ഛിച്ചതിന് ശേഷം മാത്രമേ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് പതിവായ നേത്ര പരിശോധന ആവശ്യമാണ്.

മാക്കുലാര്‍ ഡീ ജനറേഷന്‍(AMD)
ശക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന റെറ്റിനയുടെ മധ്യഭാഗമായ മാക്കുലയെയാണ് AMD ബാധിക്കുന്നത്. ഇത് ‘കേന്ദ്ര കാഴ്ച’ നഷ്ടപ്പെടാന്‍ കാരണമാകുന്നു. അതുമൂലം വായനയ്‌ക്കോ, മുഖങ്ങള്‍ തിരിച്ചറിയാനോ, വ്യക്തത കുറഞ്ഞ കാഴ്ചയ്‌ക്കോ കാരണമാകുന്നു. ഈ അവസ്ഥ സാധാരണയായി പ്രായവുമായി ബന്ധപ്പെട്ടതാണ്. 45 വയസിന് മുകളിലുള്ള വ്യക്തികളിലാണ് പ്രധാനമായി ഈ രോഗം കാണപ്പെടുന്നത്.
വിളര്‍ച്ചയും മറ്റ് രക്ത വൈകല്യങ്ങളും
കണ്ണുകള്‍ വിളര്‍ച്ചയുടെ ലക്ഷണങ്ങളെയും സൂചിപ്പിക്കുന്നു. കണ്ണുകളിലുണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ വിളര്‍ച്ച പോലെയുളളവ കണ്ടുപിടിക്കാന്‍ സാധിക്കും. കണ്‍പോളകളിലെ വിളറിയതോ റെറ്റിനയിലെ അസാധാരണമായ രക്തക്കുഴല്‍ പാറ്റേണുകളോ ഒക്കെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതിനെ സൂചിപ്പിക്കാം. കണ്ണുകള്‍ക്ക് ഇളം മഞ്ഞ നിറം, ചുവന്നതോ വീര്‍ത്തതോ ആയ കണ്ണുകള്‍ ഇവയൊക്കെ വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്.( ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്)

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.