ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞമാസം നാല് പേരാണ് എലിപ്പനി ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളജില്‍ ചികിത്സക്കെത്തിയത്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. മരുന്ന് കഴിച്ചാലും ദിവസങ്ങളോളം പനി മാറാതിരിക്കുന്നു. ശരീര വേദനയും ക്ഷീണവും രോഗികളെ വലയ്ക്കുകയാണ്. നിപയുടെ പ്രാഥമിക ലക്ഷണങ്ങളും ഇതാണ്. പനി ബാധിതർ ഇതോടെ ആശങ്കയിലാവുകയാണ്. അതേസമയം മെഡിക്കല്‍ കോളേജുകളിൽ പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം ചികിത്സിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. മലിനജലം കുടിവെള്ളത്തില്‍ കലർന്നത് മഞ്ഞപ്പിത്ത രോഗബാധയ്ക്കും കാരണമായി. വീടുകളില്‍ കനത്ത മഴയില്‍ വെള്ളം കയറിയിറങ്ങുന്നതിനാല്‍ എലിപ്പനി ഭീതിയുമുണ്ട്.

*വേണം തൊഴിലാളികളില്‍ ജാഗ്രത*

രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, കൃഷി, കന്നുകാലി വളർത്തല്‍ എന്നീ മേഖലകളില്‍ പണിയെടുക്കുന്നവർ കൂടുതല്‍ ശ്രദ്ധ പുലർത്തണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം അകത്ത് കടക്കാത്തവിധം പൊതിയുകയും വേണം. കയ്യുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന സമയം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുകയും വേണം.

*മുൻകരുതല്‍ മറക്കേണ്ട*

പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂർച്ഛിച്ചാല്‍ കരള്‍, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരിക്കാം. സ്വയം ചികിത്സ അരുത്. ലെപ്റ്റോസ് പൈറ വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന രോഗാണു ജലവുമായി സമ്പർക്കം ഉണ്ടാകുന്നവരുടെ ശരീരത്തിലെത്തുന്നു.

സ്വകാര്യതയ്ക്ക് ‘പുല്ലുവില’യാണോ ആപ്പിൾ നൽകുന്നത്? ആപ്പ്‌സ്റ്റോറിൽ നിന്ന് ഡേറ്റിങ് ആപ്പുകൾ ഔട്ട്

ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്വൈറല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടീ, ടീഓണ്‍ഹര്‍ എന്നിവ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. യൂസര്‍ പ്രൈവസിയിലും

എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത്രക്കാരൻ, 23 വർഷത്തിന് ശേഷം 35000 രൂപ നഷ്ടപരിഹാരം

എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി. പരാതിപ്പെട്ട യാത്രക്കാരന് 23 വർഷത്തിന് ശേഷം 35000 രൂപ നഷ്ടപരിഹാരം ലഭിച്ചു. 2002 ജൂലൈ 19-ന്, അദ്ദേഹം തന്റെ അഭിഭാഷകൻ വഴി ഒരു വക്കീൽ

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതീക്ഷ, ഓഹരി വിപണിയിൽ മുന്നേറ്റം; സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു.

ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ സ്വർണം. മൂംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ

അഡ്‌ലെയ്ഡിലെ കിംഗ് ധോണി തന്നെ; ആ ചരിത്രനേട്ടം കോഹ്‌ലി ഇനിയൊരിക്കലും എത്തിപ്പിടിക്കില്ല

തുടർച്ചയായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി പൂജ്യത്തിന് പുറത്തായി. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ വെറും

ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും എത്തും, ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം; അതിദാരിദ്ര്യ മുക്തമായി കേരളം, നവംബർ 1ന് പ്രഖ്യാപനം

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കൽക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ

ഡൗൺലോഡും ചെയ്യേണ്ട ഫോട്ടോ ക്ലിക്കും ചെയ്യണ്ട, ഇഷ്ട ചിത്രം സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ദിവസേന വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചില്ലെങ്കിൽ മെറ്റയ്‌ക്കൊരു സുഖവുമില്ലെന്ന് തന്നെ പറയേണ്ടി വരും. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.