ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ സ്വർണം.
മൂംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെൻസെക്സ് 727.81 പോയിന്റ് അഥവാ 0.86% ഉയർന്ന് 85,154.15 ൽ വ്യാപാരം ആരംഭിച്ചപ്പോൾ, നിഫ്റ്റി 50 188.60 പോയിന്റ് അഥവാ 0.73% ഉയർന്ന് 26,057.20 ൽ വ്യാപാരം ആരംഭിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. അമേരിക്ക ഇറക്കുമതി തീരുവ 15 ശതമാനമായി കുറക്കുമെന്ന പ്രതീക്ഷയും മുന്നേറ്റത്തിന് കാരണം
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.2% ഉയർന്നപ്പോൾ, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.1% താഴ്ന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി സൂചിക 58,200 ലെവലിനു മുകളിൽ 0.5% ഉയർന്ന് വ്യാപാരം നടത്തി. നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽസ് എന്നിവ നേട്ടങ്ങൾ കൈവരിച്ചപ്പോൾ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓയിൽ & ഗ്യാസ് മേഖലകൾ നഷ്ടത്തിലാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 15 മുതൽ 16 ശതമാനം വരെ താരിഫ് എന്നത് യാഥാർത്ഥ്യമായാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടവും ഓഹരി വിപണികൾക്ക് വലിയ പ്രചോദനവുമാകും.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







