ഉരുൾ അനാഥരാക്കിയ മുണ്ടക്കൈയിലെ പെൺകുട്ടികൾക്ക് രണ്ട് ‘അജ്ഞാത’രുടെ സ്നേഹക്കരുതൽ

2024 ജൂലൈ 30. അന്ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾ പൊട്ടിയ ദുരന്തത്തിൽ ഉള്ളുലഞ്ഞ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ (പേര് യഥാർത്ഥമല്ല).
വാർത്തകളിലൂടെ ദിവസങ്ങൾ പിന്നിടുമ്പോൾ ആ 45-കാരന്റെ നീറ്റൽ കൂടി. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനും അമ്മയും ഒരുപോലെ നഷ്ടമായി എന്നറിഞ്ഞപ്പോളായിരുന്നു അത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട സുധാകരന് അത് തീരാ നൊമ്പരമായി.
എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീർച്ചപ്പെടുത്തി. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യയോടും വിദ്യാർത്ഥിയായ മകനോടും പറഞ്ഞപ്പോൾ അവർക്ക് നൂറു വട്ടം സമ്മതം. കാറിന്റെ പ്രതിമാസ ലോൺ അടവ് ആയിടെ അവസാനിച്ചതിനാൽ ആ പണം വയനാട്ടിലെ കുട്ടികൾക്ക് നൽകാമെന്ന് തീരുമാനിച്ചു.
സുധാകരൻ ഇന്റർനെറ്റിൽ നിന്ന് വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു. “അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് മക്കളിൽ മൂന്ന് പെൺകുട്ടികൾ ഉണ്ടല്ലോ. അവർക്ക് എല്ലാ മാസവും 2000 രൂപ വീതം ഞാൻ നൽകാം. എന്റെ പേരുവിവരങ്ങൾ കുട്ടികളോ മറ്റാരെങ്കിലുമോ അറിയരുത്”.
10ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുധാകരൻ ജീവിതത്തിൽ ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ല. അയാൾക്ക് അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. സാധാരണക്കാരനായ അയാൾക്ക് വലിയ സമ്പാദ്യവുമില്ല. പക്ഷെ, അതൊന്നും തന്നെ അയാളെ പിന്തിരിപ്പിച്ചില്ല. “എനിയ്ക്ക് ആരോഗ്യമുള്ള കാലത്തോളം ഞാൻ അധ്വാനിച്ചു ജീവിക്കും. കുട്ടികളുടെ കാര്യം നന്നായി നടക്കണം. നാലാം ക്ലാസിൽ അച്ഛൻ മരിച്ച എനിയ്ക്ക് പിതാവിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഒരു കുട്ടിയും വിഷമിക്കാൻ പാടില്ല,” സുധാകരൻ പറഞ്ഞു.

2024 നവംബർ മുതൽ ഓരോ മാസവും അയാൾ മൂന്ന് പെൺകുട്ടികൾക്കായി ആകെ 6000 രൂപ സർക്കാർ മുഖേന നൽകി വരുന്നു. 14, 8, 5 വയസുള്ള പെൺകുട്ടികൾക്കാണ് ഈ സഹായം. എല്ലാ മാസവും വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ വിളിച്ചു സുധാകരൻ കുട്ടികളുടെ കാര്യം തിരക്കുന്നു. “അവർ പഠിച്ചു ഒരു ജോലി ആകുന്നത് വരെ സഹായം തുടരണം എന്നാണ് ആഗ്രഹം. എനിയ്ക്കവരെ കാണുകയോ സംസാരിക്കുകയോ ഒന്നും വേണ്ട. അവർ സുഖമായി ഇരുന്നാൽ മതി,” കാരുണ്യത്തിന്റെ ഇമ്പമേറിയ ശബ്ദത്തിൽ സുധാകരൻ പറഞ്ഞു നിർത്തി.

2018 ൽ മലപ്പുറം കവളപ്പാറയിൽ പ്രകൃതി ദുരന്തമുണ്ടായപ്പോഴും അവശ്യ സാധനങ്ങളുമായി സുധാകരൻ എത്തിയിരുന്നു.

*മാലാഖയായി റിട്ട. ഡീൻ*

പാലക്കാട്‌ നിന്നെന്ന പോലെ മറ്റൊരു സ്നേഹപ്രവാഹം വയനാട്ടിലേക്ക് ഒഴുകുന്നത്
ബംഗ്ലൂരുവിൽ നിന്നാണ്. അവിടെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ഡീനായി വിരമിച്ച തൃശൂർ സ്വദേശിനിയാണ് കുട്ടികളെ ചേർത്തുപിടിക്കുന്നത്.

അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് അവർ പ്രതിമാസം 4000 രൂപ വെച്ച് ആകെ 8000 രൂപ നൽകുന്നു. 2024 ഓഗസ്റ്റിൽ തുടങ്ങിയ സഹായം മുടക്കമില്ലാതെ തുടരുന്നു. “ദുരന്തം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമല്ലോ. കുട്ടികൾ നന്നായി ഇരിക്കണം. നന്നായി പഠിച്ചു, സന്തോഷത്തോടെ മുന്നോട്ടു പോകണം. മറ്റൊന്നും വേണ്ടതില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ പറഞ്ഞു.

ഏഴു കുട്ടികളിൽ അടുത്തിടെ 18 വയസ് തികഞ്ഞ രണ്ടുപേരെ മാറ്റിനിർത്തിയാൽ ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ സംസ്ഥാന സർക്കാരിന്റെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്.

അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. 19 കുട്ടികൾക്ക് കേന്ദ്രസർക്കാറിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നു. ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖാന്തിരം 31.24 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
ഇതിന് പുറമെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ രണ്ട് വ്യക്തികളുടെ സഹായം.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.