മദ്യപരെ കരളിനെ കരയിക്കല്ലേ..;കരളിന് പണിവരുന്ന വഴിയറിയണോ?

രണ്ടെണ്ണം അടിക്കണമെന്ന് ആലോചിച്ച് മദ്യപിക്കാന്‍ തുടങ്ങും എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നും നാലും അഞ്ചും കടന്ന് ഒരു കുപ്പി മുഴുവന്‍ കാലിയാക്കുന്ന വിരുതന്മാരും കുറവല്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ. ഇങ്ങനെ കുടിച്ചു കുടിച്ച് പാവം കരളിന് പണി വാങ്ങി കൊടുത്തേക്കല്ലേ.
മദ്യപിക്കുമ്പോള്‍ കരളിന് എന്താണ് സംഭവിക്കുന്നതെന്നറിയാമോ?
കരള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. കരള്‍ ഇല്ലാതെ ഒരാള്‍ക്ക് ജീവിക്കുവാന്‍ കഴിയില്ല. ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉണ്ടാക്കുക, കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവയെ ഊര്‍ജ്ജമാക്കി മാറ്റുക, മദ്യം, ഭക്ഷണം, മരുന്നുകള്‍ ഒക്കെ ദഹിപ്പിക്കുമ്പോള്‍ കുടലില്‍ ഉണ്ടാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുക, രോഗങ്ങളെ ചെറുക്കുക, അണുബാധ തടയുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക അങ്ങനെ കരള്‍ ചെയ്യുന്ന ജോലികള്‍ ചില്ലറയല്ല.
Image

പക്ഷേ മദ്യം കരളിന് നേരിട്ട് വിഷമാണ്. നിങ്ങള്‍ എത്ര മദ്യം കഴിച്ചാലും കരളിന് അതില്‍ ഒരു ഭാഗം മാത്രമേ സംസ്‌കരിക്കാന്‍ കഴിയൂ. അമിതമായി മദ്യപിക്കുമ്പോള്‍ കരള്‍ മദ്യത്തെ വിഘടിപ്പിക്കുന്നു. അത് അസറ്റാള്‍ഡിഹൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നതും.

ഓക്‌സിജനും മദ്യവും
ശരീരത്തിന്റെ അകത്തേക്ക് ചെല്ലുന്ന മദ്യത്തെ നിര്‍വീര്യമാക്കാന്‍ ഓക്‌സിജന്‍ വളരെ അത്യാവശ്യമാണ്. ഈ ഓക്‌സിജന്‍ കരളാണ് നല്‍കുന്നത്. അമിതമായി മദ്യപിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം കരള്‍ ഓക്‌സിജന്‍ നല്‍കാന്‍ പാടുപെടും. അതുകൊണ്ടുതന്നെ കരളിന്റെ ജോലിഭാരം കൂടും.

തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍
വര്‍ഷങ്ങളോളും തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍ കരളിന് കേടുപാടുകള്‍ ഉണ്ടാകും. കരള്‍ ക്യാന്‍സര്‍, മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയ്ക്ക് കാരണമാകും. കരളിനുണ്ടാകുന്ന അര്‍ബുദം അപകടാവസ്ഥയില്‍ എത്തുന്നതുവരെ പലപ്പോഴും ലക്ഷണങ്ങള്‍ കാണാറില്ല. മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗം ലിവര്‍ സിറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അമിതമായുള്ള മദ്യപാനം ഓരോ വ്യക്തിയേയും അപകടത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.