വ്യാജ പ്രചാരണവും ദുരുപയോഗവും; ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു.

തിരുവനന്തപുരം:
മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് 2025 ജൂണിൽ 98 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗം തുടങ്ങിയവ ഉൾപ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത്

2025 ജൂണിൽ അക്കൗണ്ടുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പിന് 16,069 പ്രത്യേക അഭ്യർഥനകൾ ലഭിച്ചു. അതിൽ എല്ലാത്തിനും എതിരെ നടപടി സ്വീകരിച്ചു. ആകെ നിരോധിച്ച അക്കൗണ്ടുകളിൽ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങള്‍ വഴിയാണ് റിപ്പോർട്ട് ചെയ്തത്. സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധമാക്കുന്ന ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021-ന്‍റെ കീഴിലാണ് ഈ വലിയ നടപടി.

ജൂണിൽ ആകെ 23,596 പരാതികൾ വാട്‌സ്ആപ്പിന് ലഭിച്ചു. അതിൽ അക്കൗണ്ട് സഹായം, ഉൽപ്പന്ന പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നു. ഈ പരാതികൾ വിലയിരുത്തിയ ശേഷം കമ്പനി 1,001 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ 756 നേരിട്ടുള്ള നിരോധന നടപടികളും ഉൾപ്പെടുന്നു.

പ്ലാറ്റ്‌ഫോമിന്‍റെ സമഗ്രത നിലനിർത്തുന്നതിനായി, വാട്‌സ്ആപ്പ് മൂന്ന് ഘട്ടങ്ങളുള്ള ദുരുപയോഗ കണ്ടെത്തൽ സംവിധാനം ഉപയോഗിക്കുന്നു. അക്കൗണ്ട് സജ്ജീകരണ സമയത്ത് നിരീക്ഷിക്കൽ, സന്ദേശം അയയ്ക്കൽ, ബ്ലോക്കുകളും റിപ്പോർട്ടുകളും പോലുള്ള ഉപയോക്തൃ ഫീഡ്‌ബാക്ക് വിലയിരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്‍പാം, തെറ്റായ വിവരങ്ങൾ, ദോഷകരമായ പെരുമാറ്റം എന്നിവ കണ്ടെത്തി അവയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് 50,000-ത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തെറ്റായി നിരോധിച്ചിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് സർക്കാർ നിയോഗിച്ച അപ്പീൽ കമ്മിറ്റിയിൽ പരാതി നൽകാം. എങ്കിലും മിക്ക നിരോധനങ്ങളും വ്യക്തമായ ദുരുപയോഗത്തെ അടിസ്ഥാനമാക്കിയുള്ളവ ആണെന്ന്

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് 50,000-ത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തെറ്റായി നിരോധിച്ചിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് സർക്കാർ നിയോഗിച്ച അപ്പീൽ കമ്മിറ്റിയിൽ പരാതി നൽകാം. എങ്കിലും മിക്ക നിരോധനങ്ങളും വ്യക്തമായ ദുരുപയോഗത്തെ അടിസ്ഥാനമാക്കിയുള്ളവ ആണെന്ന്

ഹൈബ്രിഡ് വർക്ക് സംസ്‍കാരത്തിന്‍റെ വളർച്ചയോടെ പലരും ഓഫീസുകൾ, കഫേകൾ, അല്ലെങ്കിൽ കോ-വർക്കിംഗ് ഹബുകൾ എന്നിങ്ങനെയുള്ളവയിൽ നിന്ന് വാട്‌സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്നു. എന്നാൽ ഈ സൗകര്യം നിങ്ങളുടെ ചാറ്റുകൾ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് ദൃശ്യമാകും എന്ന അപകടസാധ്യതയും കൊണ്ടുവരുന്നു. എന്നാൽ ഇപ്പോൾ വാട്‌സ്ആപ്പ് വെബിലെ സ്വകാര്യ സംഭാഷണങ്ങൾ മറയ്ക്കാൻ ഒരു ക്രോം എക്സ്റ്റൻഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ എവിടെ നിന്ന് ജോലി ചെയ്‌താലും നിങ്ങളുടെ സ്വകാര്യത നിലനിർത്താൻ ഇത് സഹായിക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.