ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ജീവികളുടെ പട്ടികയിൽ ഈനാംപേച്ചിക്ക് ഒന്നാം സ്ഥാനം; ഒരു കിലോ ഇറച്ചിക്ക് വില 30000 വരെ

ലോകത്ത് നിരവധി ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് പാംഗൊലിന്‍ അഥവാ ഈനാംപേച്ചി ആണ്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത വിഭാഗമായി കണക്കാക്കണമെന്നു പല രാജ്യങ്ങളിലും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണുന്ന ഉറുമ്ബുതീനിയെന്നും അളുങ്ക് എന്നും അറിയപ്പെടുന്ന ഈ ജീവി ദക്ഷിണേന്ത്യന്‍ കാടുകളില്‍ ഒട്ടേറെ കണ്ടുവന്നിരുന്നു. പല്ലില്ലാത്ത ജീവിയായതിനാല്‍ നാക്കുപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത്. നീറ് എന്നറിയപ്പെടുന്ന പുളിയുറുമ്ബാണ് ഇഷ്ടഭക്ഷണം.

കുഴിയുണ്ടാക്കി ഭൂനിരപ്പില്‍നിന്ന് നാലടി മുതല്‍ എട്ടടി വരെ ആഴത്തിലാണ് ഈനാംപേച്ചി താമസിക്കുന്നത്. കാഴ്ചശക്തി കുറഞ്ഞ ഈ ജീവികള്‍ക്ക് കേള്‍വിശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരമായുണ്ട്. ശരീരമാകെ മൂടുന്ന ശല്‍ക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി.

ഇവയുടെ മാംസം വിയറ്റ്‌നാമിലും ചൈനയിലും വലിയ ഡിമാന്‍ഡുള്ളതാണ്. കിലോയ്ക്ക് 30000 രൂപ വരെ മൂല്യം ഇവിടങ്ങളില്‍ ഈനാംപേച്ചിയുടെ ഇറച്ചിക്കുണ്ടത്രേ. രാജ്യാന്തരതലത്തില്‍ വിപണനം നിരോധിച്ചിട്ടുള്ളതിനാല്‍ രഹസ്യമായാണ് ഈനാംപേച്ചിയുടെ ഇറച്ചിയുടെ വില്‍പന. ഈനാംപേച്ചിയുടെ ശല്‍ക്കങ്ങള്‍ ഉപയോഗിച്ച്‌ തയാര്‍ ചെയ്യുന്ന മരുന്നുകള്‍ മട്ടി, ജൂജു തുടങ്ങിയ പേരുകളിലാണ് വില്‍ക്കുന്നത്.
https://x.com/TheFigen_/status/1915150102038978785?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915150102038978785%7Ctwgr%5E6a5b7ada331bc917eaefb16e8726c417119312c1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D139924

രാജ്യാന്തരതലത്തില്‍ വിപണനം നിരോധിച്ചിട്ടുള്ളതിനാല്‍ രഹസ്യമായാണ് ഈനാംപേച്ചിയുടെ ഇറച്ചിയുടെ വില്‍പന. എന്നാല്‍ പലജീവികളെയും പൊതിഞ്ഞുനില്‍ക്കുന്ന അന്ധവിശ്വാസം എന്നതിനപ്പുറം ഈ ഔഷധങ്ങളുടെയൊന്നും ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. വളരെ അപൂര്‍വമായി മാത്രം അറിയപ്പെടുന്ന ജീവിയാണ് ഈനാംപേച്ചി. അനധികൃത വേട്ട, കള്ളക്കടത്ത്, കരിഞ്ചന്ത മാഫിയകളുടെയൊക്കെ ഇരയാണ് ങമിശ െഇൃമശൈരമൗറമമേ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ജീവി. ഒരിനമൊഴിച്ച്‌ ബാക്കി ഈനാംപേച്ചികളെല്ലാം രാത്രിയിലാണ് ഇര തേടുക. ശത്രുക്കള്‍ ആക്രമിക്കുമ്ബോള്‍ പ്രതിരോധത്തിനായി ഇവ ചുരുണ്ടുകൂടാറുമുണ്ട്. ഇന്ത്യയിലുള്ള ഈനാംപേച്ചികള്‍ ഇന്ത്യന്‍ പാംഗൊലിന്‍ എന്നറിയപ്പെടുന്നു. കീരിയാണ് ഇവയുമായി അടുത്ത ജനിതകബന്ധം പുലര്‍ത്തുന്ന ജീവി.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.