ഓണസദ്യയൊരുക്കി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്

തിരുവോണദിനത്തില്‍ 3195 ഓണസദ്യയൊരുക്കി വിപണി നടത്തി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്. ജില്ലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചത്. പരാതികളൊന്നുമില്ലാതെ മികച്ച ഗുണമേന്മയില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് വീടുകളില്‍ സദ്യയെത്തിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ് ഉപഭോക്താക്കള്‍. സദ്യയുടെ രുചിയിലും സര്‍വീസിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായം.

18 വിഭവങ്ങളടങ്ങിയ 200 രൂപയുടെ സദ്യയ്ക്കായിരുന്നു ആവശ്യക്കാരേറെയും. രണ്ടു തരം പായസം, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, പച്ചടി, പുളിയിഞ്ചി, കൂട്ട്കറി, വറുത്തുപ്പേരി, ശര്‍ക്കര വരട്ടി തുടങ്ങിയ വിഭവങ്ങള്‍ പറഞ്ഞ സമയത്തിന് മുമ്പ് വീടുകളിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ പാചക മികവും വിശ്വാസ്യതയും ഉറപ്പിച്ചു. 300, 250, 180 രൂപ വിലയുണ്ടായിരുന്ന മറ്റു സദ്യ പാക്കേജുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍-ചാര്‍ജ്ജ് കൂടിയായ വി.കെ സലീന പറഞ്ഞു.

ഇന്‍സ്റ്റന്റ് സദ്യകളൊരുക്കുന്ന കാറ്ററിങ് സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ ആദ്യമായാണ് പുത്തന്‍ സംരംഭത്തിനൊരുങ്ങിയത്. ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ നാല് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബശ്രീയുടെ നാല് കോള്‍ സെന്ററുകളിലേക്ക് ലഭിച്ച 3195 ഓണ സദ്യകള്‍ക്കുള്ള ഓര്‍ഡറുകളില്‍ നിന്നും 3,86,960 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

ഓഗസ്റ്റ് 11 മുതല്‍ 31 വരെയായിരുന്നു സദ്യകളുടെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച കൊണ്ട് രണ്ടായിരത്തിലധികം ഓര്‍ഡറുകള്‍ കിട്ടിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. പലയിടങ്ങളില്‍ നിന്നും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ ഓര്‍ഡര്‍ സ്വീകരിക്കല്‍ സെപ്റ്റംബര്‍ നാല് വരെ നീട്ടി. ജില്ലയുടെ ഏതു ഭാഗത്ത് നിന്നും എളുപ്പത്തില്‍ ഓര്‍ഡര്‍ സ്വീകരിക്കാനായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്കുകളിലായി നാല് കോള്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജില്ലയിലെ 10 കഫെ കാറ്ററിങ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ പാചകം ചെയ്ത് ആവശ്യകാരിലേക്ക് എത്തിച്ചത്. വലിയ തോതില്‍ ഓര്‍ഡറുകള്‍ ഉണ്ടായിട്ടും, ഗുണമേന്മയില്‍ നഷ്ടപ്പെടാതെ നിശ്ചിത സമയത്തിനകം തന്നെ സദ്യ ഓര്‍ഡറുകള്‍ വിതരണം ചെയ്ത് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഓണക്കാലത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ നേടിയെടുത്തത്.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.