മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13 നായിരുന്നു പാല വിളക്കുമാടത്ത് കുരിയപ്പൻ റോസ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. 1947ൽ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയിൽ നിന്ന് ദൈവ ശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. ഇതി നിടയിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ മലബാറിലേക്ക് കുടിയേറി. റോമിൽ വെച്ച് 1956 ഡിസംബർ 22 ന് വൈദികപട്ടം സ്വീകരിച്ചു. 1973ൽ മെത്രാഭിഷകം നടന്നു. മാനന്തവാടി രൂപതയിൽ 1973 മുതൽ 1995 വരെ മെത്രാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് താമരശ്ശേരി, തൃശൂർ അതിരൂപത എന്നിവിടങ്ങളിലും മെത്രാനായി സേവനം ചെയ്തിട്ടുണ്ട്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







