നിങ്ങള്‍ ‘ഷുഗര്‍ അഡിക്ട്’ ആണോ? എങ്ങനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ…

മധുര ആസക്തിയെ മധുരപലഹാരങ്ങളോടോ, മധുരമുള്ള ഭക്ഷ്യവസ്തുക്കളോടോ ഉള്ള അമിതമായ താല്പര്യമായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മധുരത്തോടുള്ള ആസക്തി നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ്. മധുര ആസക്തി വ്യാപകമാണെങ്കിലും പലര്‍ക്കും തങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുള്ള വിവരം അറിയില്ലെന്ന് സെലിബ്രിറ്റി ഡയറ്റീഷ്യനും വെല്‍നെസ്സ് കോച്ചുമായ സിമ്രത് കഥുരിയ പറയുന്നു. ‘എന്റെ പല ക്ലൈന്റുകള്‍ക്കും ക്രേവിങ്‌സ് ഉള്ളതായും മൂഡ് സ്വിങ്‌സ് ഉള്ളതായും ചിലര്‍ ഒട്ടും എനര്‍ജി ഇല്ലാത്തവരായും ഇരിക്കുന്നത് കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് മധുര ആസക്തിയുടെ ലക്ഷണങ്ങളാണ്.’
മധുര പലഹാരങ്ങളില്‍ മാത്രമല്ല മധുരം അടങ്ങിയിരിക്കുന്നത്. സോസുകള്‍, പാക്കേജ്ഡ് സ്‌നാക്‌സ്, ബ്രഡുകള്‍, ആരോഗ്യപ്രദം എന്നവകാശപ്പെട്ട് വില്‍ക്കുന്ന ഭക്ഷണത്തിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്താണ് മധുരത്തോട് പെട്ടെന്ന് ആസക്തിയുള്ളവരായി മാറുന്നത്? തലച്ചോറിലെ റിവാര്‍ഡ് സെന്ററിനെ സജീവമാക്കുകയാണ് മധുരം ചെയ്യുക. ആസക്തി ഉളവാക്കുന്ന മറ്റുവസ്തുക്കള്‍ ചെയ്യുന്നത് പോലെ തന്നെ. സമ്മര്‍ദമോ, ക്ഷീണമോ അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും മധുരം വേണമെന്ന് നാം ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. പതിയെ ഇത് നമ്മുടെ ശീലമായി മാറും. മധുരം അമിതമായി ശരീരത്തിലെത്തുന്നത് ഭാരം വര്‍ധിക്കുന്നതിനും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

ചില ശീലങ്ങളിലൂടെ നാം പോലുമറിയാതെയാണ് മധുരം നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. ചായ, ആരോഗ്യം പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങള്‍, അര്‍ധരാത്രിയിലെ ഡെസര്‍ട്ട് കഴിപ്പ് എന്നിവ നമ്മെ മധുരത്തിന്റെ അടിമകളാക്കുന്നു.
നിങ്ങള്‍ക്ക് മധുര ആസക്തി ഉണ്ടോ?
നിങ്ങള്‍ കഴിക്കുന്ന മധുരം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല
നിങ്ങള്‍ നിത്യവും മധുരം വലിയ അളവില്‍ കഴിക്കുന്നു
ഉഷാറാകുന്നതിന് വേണ്ടി മധുരമുള്ള ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങള്‍ കഴിക്കുന്നു
ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും മധുരം കഴിക്കുന്നത് നിര്‍ത്താന്‍ ആകുന്നില്ല – ഇതെല്ലാം നിങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
എങ്ങനെ മറികടക്കാം
മധുരത്തെ പെട്ടന്ന് ഒഴിവാക്കാനുമാകില്ല. പകരം സ്വീകരിക്കേണ്ടത് മറ്റുചില മാര്‍ഗങ്ങളാണെന്നും ഡയറ്റീഷ്യന്‍സ് നിര്‍ദേശിക്കുന്നുണ്ട്. ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കുക, പ്രോട്ടീന്‍, ഫൈബര്‍, എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുക. നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് പോലെ റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കുന്നതിന് പകരം ശര്‍ക്കര, ഈന്തപ്പഴം, തേന്‍, പഴങ്ങളുടെ സത്ത എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.