ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴേക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ഹാര്‍ട്ട് ബ്ലോക്ക്. ഹൃദയത്തിന്റെ മുകളിലെ അറകളില്‍ നിന്ന് താഴത്തെ അറകളിലേക്ക് ഹൃദയമിടിപ്പ് സിഗ്നല്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ഹൃദയ സ്തംഭനം. ഹൃദയ സ്തംഭനം രക്തം പമ്പ് ചെയ്യാനുള്ള നിങ്ങളുടെ ഹൃദയത്തിന്റെ കഴിവിനെ ബാധിച്ചേക്കാം. ഇത് ശരീരം മുഴുവനുള്ള രക്തയോട്ടം കുറയാന്‍ കാരണമാകും.
heart block symptoms
കൊഴുപ്പ്, കൊളസ്‌ട്രോള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ധമനികളില്‍ അടിഞ്ഞുകൂടുന്നതാണ് ഹൃദയസ്തംഭനം ഉണ്ടാകാന്‍ കാരണം. ഇതിനെ ‘ആതെറോസ്‌ക്ലീറോസിസ്’ എന്നാണ് പറയപ്പെടുന്നത്. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം. ബ്ലോക്കിന്റെ കാഠിന്യത്തെയും അത് ഹൃദയത്തിലെ രക്തം പമ്പ് ചെയ്യുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ച് ഹാര്‍ട്ട് ബ്ലോക്കിന്റെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

നെഞ്ചുവേദന

നെഞ്ചില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമോ നേരിയ ഞെരുക്കമോ ആണ് ആദ്യം ഉണ്ടാകുന്ന ലക്ഷണം. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ നെഞ്ചുവേദന പോലും നിസ്സാരമായി കാണരുത്.

ശ്വാസം മുട്ടല്‍

ശ്വാസംമുട്ടലാണ് ഹാര്‍ട്ട് ബ്ലോക്കിന്റെ മറ്റൊരു ലക്ഷണം. പടികള്‍ കയറുമ്പോഴും അല്‍പദൂരം നടക്കുമ്പോഴും മറ്റും ശ്വാസംമുട്ട് അനുഭവപ്പെടുന്നത് ഹൃദയത്തിലേക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം എത്തുന്നില്ല എന്നതിന്റെ സൂചനയാണ്.
അസാധാരണമായ ക്ഷീണം

വ്യക്തമായ കാരണമില്ലാതെ എത്ര വിശ്രമിച്ചതിന് ശേഷവും ക്ഷീണം ഉണ്ടാവുന്നത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം. ധമനികള്‍ സങ്കോചിക്കുമ്പോള്‍ ശരീരത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നത്. ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഈ ക്ഷീണം വര്‍ധിക്കാനും ഇടയുണ്ട്.
അമിതമായ വിയര്‍പ്പ്

നെഞ്ചുവേദനയും അമിതമായ വിയര്‍പ്പും ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാണ്.

ഓക്കാനം, ദഹനക്കേട്

കാരണങ്ങളൊന്നും ഇല്ലാതെ ഉണ്ടാകുന്ന ഓക്കാനം ദഹനക്കേട് ഇവ ഹൃദയാഘാതത്തിന്റെ സൂചനകളാവാം. നെഞ്ചിലെ അസ്വസ്ഥതയോടുകൂടിയാണ് ഈ ഓക്കാനവും ദഹനക്കേടും ഉണ്ടാകുന്നത്.
ഹൃദയമിടിപ്പിലെ വ്യത്യാസങ്ങള്‍

ക്രമരഹിതമായുണ്ടാകുന്ന ഹൃദയമിടിപ്പാണ് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണം. സാധാരണയേക്കാള്‍ വേഗത്തിലോ അല്ലെങ്കില്‍ സാവധാനത്തിലോ ഹൃദയംമിടിക്കുകയും അതിനോടൊപ്പം തലകറക്കം ശ്വാസംമുട്ടല്‍ ഇവ ഉണ്ടാവുകയും ചെയ്താല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്,മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍

ലോക ക്ഷയരോഗ ദിനം ആചരിച്ചു.

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ

എം.കെ രാജേന്ദ്രന് ഡോക്റ്ററേറ്റ്

ബത്തേരി: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.