സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും സ്വാതന്ത്ര്യദിനപ്രസംഗത്തിൽ മോദി പറഞ്ഞു.
നിലവിൽ 18 വയസ്സാണ് പെൺകുട്ടികൾക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം. ഇത് 21 വയസ്സാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ജൂൺ രണ്ടിന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു.