പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ കുടുംബത്തിനായി സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. ടൂറിസം ദേവസ്വം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. പുത്തൂര്‍ വയലില്‍ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന വസന്തകുമാറിന് നല്‍കിയത്. 15 ലക്ഷം രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘമാണ് വീട് നിര്‍മ്മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിന്റെ സ്‌നേഹോപഹാരമായി കുടുംബത്തിന് ഫ്രിഡ്ജ് സമ്മാനിച്ചു. ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.എം. ഖദീജ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം കെ.പി. ഷാബു തുടങ്ങിയവര്‍ പങ്കെടുത്തു.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം
സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ