ക്രിക്കറ്റിനോടു വിട ചൊല്ലി യൂസുഫ് പഠാന്‍, എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

ബറോഡ: വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് 38കാരനായ പത്താന്‍ പ്രഖ്യാപിച്ചു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും പത്താന്‍ നന്ദി പറഞ്ഞു.

ഇന്ത്യക്കായി 57 ഏകദിനങ്ങളില്‍ കളിച്ച പത്താന്‍ 810 റണ്‍സും 22 ടി20 മത്സരങ്ങളില്‍ നിന്നായി 236 റണ്‍സും നേടിയിട്ടുണ്ട്. 2010ല്‍ ബംഗലൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 123 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പത്താന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ അന്ന് മറികടന്നത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും കൊടുങ്കാറ്റ് വേഗത്തില്‍ സെഞ്ചുറി നേടി തിളങ്ങിയ പത്താന്‍ തന്‍റെ പാര്‍ട്ട് ടൈം ഓഫ് സ്പിന്നിലൂടെ 46 വിക്കറ്റുകളും സ്വന്തമാക്കി.

2007ല്‍ ടി20 ലോകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും പത്താന്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ എന്നും പൊന്നും വിലയുള്ള താരമായിരുന്ന പത്താന്‍ വിവിധ ടീമുകള്‍ക്കായി 12 സീസണുകളില്‍ പാഡണിഞ്ഞു. ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് പത്താനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

ഐപിഎല്ലില്‍ 3204 റണ്‍സും 42 വിക്കറ്റുകളുമാണ് പത്താന്‍റെ നേട്ടം. 2001-2002 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡക്കായി അരങ്ങേറിയ പത്താന്‍ 4800 റണ്‍സും 201 വിക്കറ്റും നേടിയിട്ടുണ്ട്. 2010ലെ ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനായി ഇറങ്ങിയ പത്താന്‍ ദിനേശ് കാര്‍ത്തിക് നയിച്ച സൗത്ത് സോണ്‍ ഉയര്‍ത്തിയ 541 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ ടീമിന് നിര്‍ണായക സംഭാവന നല്‍കി.

കൊടുങ്കാറ്റ് വേഗത്തില്‍ 210 റണ്‍സുമായി പുറത്താകാതെ നിന്നാണ് അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് പത്താന്‍ വെസ്റ്റ് സോണിനെ നയിച്ചത്. യൂസഫ് പത്താന്‍റെ സഹോദരനായ ഇര്‍ഫാന്‍ പത്താനും മുന്‍ ഇന്ത്യന്‍ താരമാണ്. ഇര്‍ഫാന്‍ നേരത്തെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി; പ്രതീക്ഷിക്കുന്നത് ഈ മാസം അവസാനം, മലയാളികൾക്ക് ആശ്വാസമാവും

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത്

മക്കളുടെ വിവാഹ ഒരുക്കത്തിനിടയില്‍ പ്രണയത്തിലായി; വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ പ്രതിശ്രുത വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജ്വയിനിയിലാണ് സംഭവം. മാതാവിനെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കഴിഞ്ഞ വ്യാഴാഴ്ച ആണ് കേസ് കൊടുത്തത്. കേസ് കൊടുക്കുന്നതിന്

ആരോഗ്യമുള്ള ഹൃദയമാണോ ലക്ഷ്യം? എന്നാല്‍ ഈ നാല് ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ലിസ്റ്റില്‍ നിന്ന് വെട്ടിക്കോളൂ.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിന് വര്‍ദ്ധനവിന് പിന്നില്‍ നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതികളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഹൃദയത്തെ പിണക്കുന്ന പദാര്‍ത്ഥങ്ങള്‍

മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു. പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ

ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമി: 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമിയിലെ 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. മികച്ച

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.