ഒരിക്കല്‍ പോലും ഹെല്‍മറ്റ് ധരിക്കാത്ത ക്രിക്കറ്റ് കരിയര്‍; ഗവാസ്‌കറുടെ അരങ്ങേറ്റത്തിന് 50 വയസ്

മുംബൈ: സുനില്‍ ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഗാവസ്‌കര്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ക്രീസിലെത്തിയത്. മുംബൈ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കും മുന്‍പ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ബോയ് ക്രിക്കറ്റര്‍ എന്നറിയിപ്പെട്ടിരുന്ന ഗാവസ്‌കര്‍ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും ഇതേ മികവ് ആവര്‍ത്തിച്ചു.

1971ല്‍ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാംടെസ്റ്റില്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ 65. രണ്ടാം ഇന്നിംഗ്‌സില്‍ 67 നോട്ടൗട്ട്. പേസ് ബൗളിംഗിലെ കരീബിയന്‍ കരുത്തിന് മുന്നില്‍ എക്കാലത്തേയും മികച്ചൊരു ഓപ്പണറുടെ ജനനം. അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 124. രണ്ടാം ഇന്നിംഗ്‌സില്‍ 220. വെസ്റ്റ് ഇന്‍ഡീസില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് ജയം. ഒപ്പം ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയും നേടുന്ന ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനും. അരങ്ങേറ്റ പരമ്പരയില്‍ ഗാവസ്‌കര്‍ നേടിയ 774 റണ്‍സ് ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ്.

ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി, മൈക്കല്‍ ഹോള്‍ഡിംഗ്, മാല്‍ക്കം മാര്‍ഷല്‍ തുടങ്ങിയ തീപാറിച്ച പേസര്‍മാര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം ബാറ്റുവീശിയ ഗാവസ്‌കര്‍ കരിയറില്‍ ഒരിക്കല്‍പ്പോലും ഹെല്‍മറ്റ് ധരിച്ചില്ല. 1987ല്‍ പാകിസ്ഥാനെതിരെ അവസാന മത്സരത്തിനിറങ്ങുന്‌പോള്‍ ടെസ്റ്റ് ക്രിക്കറ്റില ഒട്ടുമിക്ക ബാറ്റിംഗ് റെക്കോര്‍ഡുകളും ഗവാസ്‌കറുടെ പേരിനൊപ്പമായിരുന്നു. ടെസ്റ്റില്‍ 10000 റണ്‍സ് നേടിയ ആദ്യ ബാറ്റ്‌സ്മാന്‍. മൂന്ന് തവണ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍. 2005ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറികടക്കും വരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ ബാറ്റ്‌സ്മാന്‍. എന്നിങ്ങനെ നീളുന്നു.

125 ടെസ്റ്റില്‍ 34 സെഞ്ച്വറികളോടെ 10122 റണ്‍സ് നേടിയ ഗാവസ്‌കര്‍ 108 ഏകദിനത്തില്‍ നിന്ന് ഒരു സെഞ്ച്വറിയോടെ 3092 റണ്‍സും സ്വന്തമാക്കി. 1983ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാ ഗാവസ്‌കര്‍ തൊണ്ണൂറുകള്‍ മുതല്‍ ടെലിവിഷനില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശബ്ദമായി. പത്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമെല്ലാം നേടിയിട്ടുള്ള ഗവാസ്‌കര്‍ക്ക് 71 വയസായി.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം

നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

സൈബർ ആക്രമികളെ തുരത്താൻ വാട്‍സ്ആപ്പ്; പുതിയ സെറ്റിംഗ്‍സ് പരീക്ഷണത്തിൽ

സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപ്പില്‍ ഉടൻ തന്നെ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ (Strict Account Settings) എന്ന പുത്തന്‍ ഫീച്ചർ പ്രത്യക്ഷപ്പെടും. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പരിചയമില്ലാത്ത

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ

ജില്ലയിലേവർക്കും പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ,

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.