പുതിയ തൊഴിൽ സംവിധാനം; റീ എൻട്രി 30 ദിവസത്തേക്ക്, 10 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം , അറിയാം കൂടുതൽ കാര്യങ്ങൾ

റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക് പൂർണ്ണ വിരാമമിട്ട് മന്ത്രാലയം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.

തൊഴിലാളി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സമർപ്പിച്ച്‌ 10 ദിവസത്തിനു ശേഷം ഇവ ആക്റ്റിവ് ആകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിലുടമക്ക് ഇക്കാര്യത്തിൽ വേണമെങ്കിൽ അന്വേഷണം നടത്താനാണ് ഈ കാലയളവ് നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ തൊഴിലുടമ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽതൊഴിലാളിക്ക് 30 ദിവസത്തേക്കുള്ള എക്‌സിറ്റ് റീ എൻട്രി വിസ കരസ്ഥമാക്കാം. എന്നാൽ, തൊഴിൽ കരാർ കാലാവധി കഴിയുന്നതോടെ എക്‌സിറ്റ് റീ എൻട്രി നേടാൻ സാധ്യമല്ല. തൊഴിലാളി നൽകിയ റീ എൻട്രി വിസ റദ്ദാക്കാനും തൊഴിലുടമയ്ക്ക് അനുവാദമില്ല. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന അതേ മാതൃകയിൽ വിദേശികൾക്ക് റീ എൻട്രി വിസ നൽകാനും തൊഴിലുടമക്ക് അവകാശമുണ്ട്.

പരസ്യംതുടരുന്നതിന് സ്ക്രോൾ ചെയ്യുക
ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ തൊഴിലുടമക്കും സ്വന്തമായി നേടാൻ തൊഴിലാളിക്കും അവകാശമുണ്ട്. തൊഴിലാളി ഫൈനൽ എക്‌സിറ്റിനു അപേക്ഷിച്ചാൽ ഇക്കാര്യത്തിലും തൊഴിലുടമക്ക് പത്ത് ദിവസം അന്വേഷണം നടത്താനായുള്ള സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടക്ക് പ്രത്യേക മറുപടിയൊന്നും തൊഴിലുടമയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കാം. ഇഷ്യു ചെയ്‌തത്‌ മുതൽ 15 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

തൊഴിൽ കരാർ നില നിൽക്കെ രാജ്യം വിട്ട ശേഷം തിരിച്ചു വരാത്ത വിദേശികൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും. റീ എൻട്രി വിസയിൽ പുറത്തേക്ക് പോയി തിരിച്ച്‌ വരാതിരുന്ന ഘട്ടത്തിലാണിത്. എന്നാൽ, റീ എൻട്രി വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്താൻ സാധ്യമല്ലെങ്കിൽ തൊഴിലുടമക്ക് വിസ കാലാവധി നീട്ടി നൽകാനുള്ള അവസരമുണ്ടാകും.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.