ശ്രേയാംസ് കുമാറിന് കെട്ടിവെക്കാനുള്ള തുക കൈമാറാൻ സഹപാഠികളെത്തി.

‘‘മന്ത്രിയുടെ തോളിൽ കൈയിട്ടുനടന്ന് എടാ ശ്രേയൂ എന്നു വിളിക്കണം. ഒരു മന്ത്രിയോട് പേടിയില്ലാതെ സംസാരിക്കണം. എന്റെ കൂടെ പഠിച്ചതാണെന്ന് പറയണം’’. ഹാരിസ് നീലിക്കണ്ടിയുടെ ആഗ്രഹത്തിന് കൂട്ടുകാരുടെ നിറഞ്ഞ കൈയടി. ഹാരിസിന്റെ മോഹം നടക്കാൻ പോവുകയാണെന്ന് ജാഫർ സേഠിന്റെയും ദേവാനന്ദിന്റെയുമെല്ലാം ഉറപ്പ്. കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിൽ തങ്ങളുടെ കൂടെ പഠിച്ച എം.വി. ശ്രേയാംസ് കുമാറിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകാനാണ് 1982 ബാച്ച് പുളിയാർമലയിലെ കൂട്ടുകാരന്റെ വീട്ടിൽ ഒത്തുകൂടിയത്. പഠിക്കുന്ന കാലത്ത് തുടരുന്ന അതേ സൗഹൃദത്തിന് കാലമിത്രയായിട്ടും ഒരു വ്യത്യാസവും വന്നിട്ടില്ലെന്ന് മനോജ് ഐസക് പറഞ്ഞപ്പോൾ അന്ന് ക്രിക്കറ്റ് കളിച്ചു നടന്ന കാലമാണ് ജാഫർ സേഠിന്റെയും ടി. ശശിയുടെയും എം.ജി. മനോജിന്റെയും എം.എ. രാജേഷിന്റെയും ഒാർമകളിൽ. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റേഡിയമാക്കി കൃഷ്ണഗിരിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തെ മാറ്റിയതിനു പിന്നിൽ ശ്രേയാംസ് കുമാര് വഹിച്ച പങ്കും ജാഫർ സേഠ് അനുസ്മരിച്ചു.
കെട്ടിവെക്കാനുള്ള തുകയുമായി അപ്രതീക്ഷിതമായി പഴയ കൂട്ടുകാരെത്തിയ സന്തോഷത്തിലായിരുന്നു ശ്രേയാംസ് കുമാർ. ഇത്രയും വർഷമായിട്ടും ഇടമുറിയാതെ സൗഹൃദം തുടരാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. അന്ന് ക്രിക്കറ്റ് ഭ്രാന്തായിരുന്നു. എല്ലാവരും കൂടി നടന്നാണ് സ്കൂളിൽ പോയിരുന്നത്. 82 നു ശേഷം 2015 ൽ എല്ലാവരും ഒത്തുകൂടിയപ്പോഴാണ് ബാക്കിയുള്ളവരെയെല്ലാം പിന്നെ കണ്ടത്. 140 സഹപാഠികൾ പങ്കെടുത്ത ആ കൂട്ടായ്മയുടെ സന്തോഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് ശ്രേയാംസ് പറഞ്ഞപ്പോൾ സഹപാഠികളും തലകുലുക്കി.
കെനിയയില് നിന്ന് ഹേനയും കാസര്കോടുനിന്ന് അജിത് ജോണും, പിണങ്ങോട്ടുകാരൻ സി.കെ. മുത്തലിബും ഓൺലൈനിൽ തങ്ങളുടെ കൂട്ടുകാരൊത്തുകൂടി പഴയ കാലം പങ്കുവെക്കുന്നതിന് സാക്ഷികളായി. കൂട്ടുകാരന് വിജയാശംസകൾ നേർന്നു. വ്യാഴാഴ്ച രാവിലെയാണ് ശ്രേയാംസ് കുമാർ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കൂട്ടുകാരുടെ പ്രാർഥനകൾക്കൊപ്പം അവരുടെ മനസ്സുനിറഞ്ഞ് നൽകിയ തുക പത്രികക്കൊപ്പം അദ്ദേഹം കെട്ടിവെക്കാൻ കൂടെകരുതും.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.