എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും :എം.വി. ശ്രേയാംസ് കുമാർ

കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികൾ സമ്പൂർണമാക്കി എല്ലാവർക്കും കുടിവെള്ളമെന്ന ദൗത്യം പൂർത്തിയാക്കുമെന്ന് കല്പറ്റ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. ജലസാക്ഷരതയും ജലജനാധിപത്യവും കേരളീയ സമൂഹം ചർച്ചക്കെടുത്ത പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായിരിക്കെ അച്ഛൻ എം.പി. വീരേന്ദ്രകുമാർ പറഞ്ഞത് ‘കുടിവെള്ളമടക്കമുള്ള പ്രാദേശിക വിഭവങ്ങളുടെ അവകാശം ജനങ്ങൾക്കാണെന്നാണ്. ലോകജലദിനത്തിൽ ഈ വാക്കുകളാണ് ഓർമയിലെത്തുന്നത്.

മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക എന്നത് ഉത്തരവാദിത്വമായാണ് കാണുന്നത്. ചെറു നീർത്തടങ്ങളെയും ജലാശയങ്ങളെയും സംരക്ഷിച്ചു കൃഷിക്കും മറ്റിതര ജലസേചന ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ലക്കിടിയടക്കം മുഴുവൻ സ്ഥലങ്ങളിലും ട്രീ ബാങ്കിങ്ങിന് പ്രാധാന്യം നൽകി ജലലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജി.യെ അനുസ്മരിച്ചാണ് തിങ്കളാഴ്ച എം.വി. ശ്രേയാംസ് കുമാർ സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. തന്റെ അച്ഛൻ എം.പി. വീരേന്ദ്രകുമാറിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു എ.കെ.ജി. കൊടുംതണുപ്പിലും കഠിനമായ ചൂടിലും ഡൽഹിയിൽ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും ഭീഷണികൾക്കൊന്നും മുട്ടുവളയ്ക്കാതെ കൃഷിക്കാർ അവരുടെ അവകാശത്തിന് പൊരുതുമ്പോൾ മാനവസ്‌നേഹത്തിന്റെ മൂന്നക്ഷരം – എ.കെ.ജി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നുവെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. നൂറുകണക്കിന് ഇടതുമുന്നണി പ്രവർത്തകരും പൊതുജങ്ങളുമാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എല്ലായിടത്തും എത്തുന്നത്. മുക്കംകുന്ന് എം.വി. ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറുമായാണ് ഇടതുമുന്നണി പ്രവർത്തകർ സ്വീകരിച്ചത്. വടുവൻചാൽ, നെടുംകരണ, റിപ്പൺ, അരപ്പറ്റ, നെടുമ്പാല, മുക്കംകുന്ന,് നെല്ലിമാളം, വാഴവറ്റ, കാക്കവയൽ, മുട്ടിൽ, പരിയാരം, മടക്കിമല, കമ്പളക്കാട്, കണിയാമ്പറ്റ, കൂടോത്തുമ്മൽ, വരദൂർ, കരണി, അരിമുള, നടവയൽ, നെല്ലിയമ്പം എന്നിവിടങ്ങളിൽ രണ്ടാം ദിനം സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി.

ചൊവ്വാഴ്ച പര്യടനം നടത്തുന്ന സ്ഥലങ്ങൾ, സമയം എന്ന ക്രമത്തിൽ : പെരുന്തട്ട (9.00), പുത്തൂർവയൽ (9.15), തുർക്കി (9.30), എമിലി (10.00), പുളിയാർമല (10.30), മുണ്ടേരി (11.00), വെങ്ങപ്പള്ളി (11.15), പിണങ്ങോട് (3.00), കാരാറ്റപ്പടി (3.15), കോട്ടത്തറ (3.30), വണ്ടിയാമ്പറ്റ (3.45), മൈലാടി (4.00), കുറുമ്പാലക്കോട്ട (4.15), വെണ്ണിയോട് (4.30), വാളൽ (4.45), മെച്ചന (5.00), ചേരിയംകൊല്ലി (5.15), ബാങ്ക്കുന്ന് (5.30), കുപ്പാടിത്തറ(6.00).

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.