ഏപ്രില്‍ ഒന്നുമുതല്‍ ഒരു വിവരവും മറച്ചുവെയ്ക്കാന്‍ സാധിക്കില്ല; ആദായനികുതി വകുപ്പ് കയ്യോടെ പൊക്കും.

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പരിശോധനയുടെ പരിധി വിപുലമാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. നിലവില്‍ നികുതിദായകരുടെ മാസം തോറും ലഭിക്കുന്ന ശമ്പളം, ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ, വിവിധ സോത്രസ്സുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവയാണ് മുഖ്യമായി ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം അടക്കം വിവിധ തലങ്ങളിലെ നികുതിദായകരുടെ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും.

നിലവില്‍ നികുതിദായകരില്‍ ഒട്ടുമിക്ക ആളുകളും ഓഹരി കമ്പോളത്തിലുള്ള വ്യാപാരം, ഡിവിഡന്റ് തുടങ്ങിയ കാര്യങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരം ഇടപാടുകള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ഓഹരിവിപണിയിലെ ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടം, നഷ്ടം എന്നിവ കണക്കാക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ അടക്കം വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് നികുതിദായകരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവ മറച്ചുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിശോധനയുടെ വ്യാപ്തി വര്‍ധിപ്പിച്ച് കൂടുതല്‍ രംഗങ്ങള്‍ നികുതിപരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ്.

ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം, മ്യൂച്ചല്‍ ഫണ്ട് ഇടപാട്, ഡിവിഡന്‍ഡ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, ബാങ്കിതര സ്ഥാപനങ്ങളിലെ നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലുള്ള നികുതിദായകരുടെ നിക്ഷേപ വിവരങ്ങള്‍ ആദായനികുതി വകുപ്പ് സമാഹരിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമില്‍ ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോക്കര്‍, എഎംസി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രയാസവുമില്ല.

നിലവില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമില്‍ പേര്, പാന്‍, മേല്‍വിലാസം, ബാങ്ക് വിവരങ്ങള്‍, നികുതി അടച്ച വിവരങ്ങള്‍, ടിഡിഎസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ച മൂലധന നേട്ടം അടക്കം വിവിധ രംഗങ്ങളിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ അടങ്ങിയ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് ലഭിക്കുക. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഈ പരിഷ്‌കാരം എന്നാണ് മന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.