ഏപ്രില്‍ ഒന്നുമുതല്‍ ഒരു വിവരവും മറച്ചുവെയ്ക്കാന്‍ സാധിക്കില്ല; ആദായനികുതി വകുപ്പ് കയ്യോടെ പൊക്കും.

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പരിശോധനയുടെ പരിധി വിപുലമാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. നിലവില്‍ നികുതിദായകരുടെ മാസം തോറും ലഭിക്കുന്ന ശമ്പളം, ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ, വിവിധ സോത്രസ്സുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവയാണ് മുഖ്യമായി ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം അടക്കം വിവിധ തലങ്ങളിലെ നികുതിദായകരുടെ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും.

നിലവില്‍ നികുതിദായകരില്‍ ഒട്ടുമിക്ക ആളുകളും ഓഹരി കമ്പോളത്തിലുള്ള വ്യാപാരം, ഡിവിഡന്റ് തുടങ്ങിയ കാര്യങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരം ഇടപാടുകള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ഓഹരിവിപണിയിലെ ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടം, നഷ്ടം എന്നിവ കണക്കാക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ അടക്കം വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് നികുതിദായകരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവ മറച്ചുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിശോധനയുടെ വ്യാപ്തി വര്‍ധിപ്പിച്ച് കൂടുതല്‍ രംഗങ്ങള്‍ നികുതിപരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ്.

ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം, മ്യൂച്ചല്‍ ഫണ്ട് ഇടപാട്, ഡിവിഡന്‍ഡ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, ബാങ്കിതര സ്ഥാപനങ്ങളിലെ നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലുള്ള നികുതിദായകരുടെ നിക്ഷേപ വിവരങ്ങള്‍ ആദായനികുതി വകുപ്പ് സമാഹരിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമില്‍ ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോക്കര്‍, എഎംസി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രയാസവുമില്ല.

നിലവില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമില്‍ പേര്, പാന്‍, മേല്‍വിലാസം, ബാങ്ക് വിവരങ്ങള്‍, നികുതി അടച്ച വിവരങ്ങള്‍, ടിഡിഎസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ച മൂലധന നേട്ടം അടക്കം വിവിധ രംഗങ്ങളിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ അടങ്ങിയ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് ലഭിക്കുക. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഈ പരിഷ്‌കാരം എന്നാണ് മന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന: ഡിസംബര്‍ 18 മുതല്‍ 20 വരെ

കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.