പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ..? ചരിത്രംകുറിച്ച് വനിതാ സ്പീക്കര്‍ക്കും സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും.

കൂടുതല്‍ കരുത്തോടെയുള്ള രണ്ടാം വരവില്‍ ക്യാപ്റ്റനൊപ്പമുള്ള ടീം അംഗങ്ങള്‍ ആരൊക്കെയാകുമെന്ന് കാത്തിരിക്കുകയാണ് കേരളം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം അധികം വൈകാന്‍ സാധ്യതയില്ല. നാളത്തെ സിപിഐഎം സെക്രട്ടേറിയറ്റ് പാര്‍ട്ടി മന്ത്രിമാരെ സംബന്ധിച്ച ഏകദേശ ധാരണയിലെത്തും. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി ചേര്‍ന്ന് അനുമതി നല്‍കും. ഇതിനിടെ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, മുന്നണിയോഗം ചേരണം. നിലവിലെ 13 മന്ത്രിസ്ഥാനങ്ങള്‍ സിപിഐഎം നിലനിര്‍ത്തും. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാകും സിപിഐഎം പട്ടിക. മുഖ്യമന്ത്രിക്ക് പുറമെ കണ്ണൂരില്‍ നിന്ന് കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍ എന്നിവര്‍ ഉറപ്പ്.

കോഴിക്കോട് ജില്ലയില്‍ നിന്ന് ടിപി രാമകൃഷ്ണന്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയേക്കും, വനിതാ പ്രാതിനിധ്യമെന്ന നിലയില്‍ കാനത്തില്‍ ജമീല പരിഗണിക്കപ്പെട്ടേക്കാം. മലപ്പുറത്ത് പി നന്ദകുമാര്‍, കെടി ജലീല്‍, പാലക്കാട് എംബി രാജേഷ് എന്നിവര്‍ക്കാണ് സാധ്യത. മറ്റൊരു കേന്ദ്ര കമ്മറ്റിയംഗം കെ രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് മന്ത്രിസഭയിലെത്തും. എസി മൊയ്തീന് ഒരവസരം കൂടി നല്‍കാനും സാധ്യതയുണ്ട്. എറണാകുളത്ത് നിന്ന് സെക്രട്ടേറിയറ്റ് അംഗം പി രാജീവ് മന്ത്രിസഭയിലെത്തും. ഇടുക്കിയിലെ പ്രാതിനിധ്യം നിലവിലെ മന്ത്രി എംഎം മണി തന്നെ. കോട്ടയത്ത് വിഎന്‍ വാസവന്‍, ആലപ്പുഴ സജി ചെറിയാന്‍ പത്തനംതിട്ട വീണാ ജോര്‍ജ് എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലാണ്.

ചരിത്രം കുറിച്ച് ഒരു വനിതാ സ്പീക്കറെ സഭയ്ക്ക് സമ്മാനിക്കാന്‍ സിപിഐഎം തീരുമാനിച്ചാല്‍ വീണാ ജോര്‍ജ്ജിന് സാധ്യതയേറും. കൊല്ലത്ത് നിന്ന് ആദ്യമായി ജയിച്ചെത്തിയ സെക്രട്ടേറിയറ്റ് അംഗം കെഎന്‍ ബാലഗോപാല്‍ മന്ത്രിയാകും. തലസ്ഥാനത്തിന് മന്ത്രിസഭയിലെ പ്രാതിനിധ്യം ആരിലൂടെ എന്നതാണ് ശ്രദ്ധേയം. സീറ്റ് നിലനിര്‍ത്തിയ കടകംപള്ളി സുരേന്ദ്രനോ നേമം പിടിച്ചെടുത്ത വി ശിവന്‍ കുട്ടിയോ ആകാം. അപ്രതീക്ഷിയായി ഒരു പുതുമുഖം ജില്ലയില്‍ നിന്ന് മന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നാലു സ്ഥാനങ്ങളാകും സിപിഐക്ക് ലഭിക്കുക. ഇ ചന്ദ്രശേഖരനെ നിലനിര്‍ത്തിയാല്‍ പി പ്രസാദ്, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളായെത്തും. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശ വാദം ഉന്നയിക്കുന്നെങ്കിലും ഒന്നേ ലഭിക്കാനിടയുള്ളു. ജെഡിഎസ്, എല്‍ജെഡി, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ഒറ്റക്കക്ഷി അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ആരെയൊക്കെ പരിഗണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും, രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.